ന്യൂഡൽഹി: സർവിസിൽനിന്ന് വിരമിക്കുന്ന ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയക്ക് കാലാവധി നീേട്ടണ്ടെന്ന് തീരുമാനിച്ച കേന്ദ്രസർക്കാർ പകരം നിയമനം ഉടനടി പ്രഖ്യാപിച്ചു. സവിശേഷ തിരിച്ചറിയൽ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അജയ് ഭൂഷൺ പാണ്ഡെ റവന്യൂ സെക്രട്ടറിയായും ധനസെക്രട്ടറിയായും ചുമതലയേൽക്കും.
1984 ബാച്ച് മഹാരാഷ്്ട്ര കേഡർ െഎ.എ.എസ് ഉദ്യോഗസ്ഥനാണ് അജയ് ഭൂഷൺ. ഇതടക്കം ഒമ്പത് സുപ്രധാന നിയമനങ്ങളാണ് സർക്കാർ നടത്തിയത്. അധിയക്കു ശേഷം സാമ്പത്തികരംഗത്തെ കരുത്തനായ ഉദ്യോഗസ്ഥനായി മാറുകയാണ് അജയ് ഭൂഷൺ. റവന്യൂ സെക്രട്ടറിയാവുന്ന അദ്ദേഹം ആധാറിന് മേൽനോട്ടം വഹിക്കുന്ന സവിശേഷ തിരിച്ചറിയൽ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ, ജി.എസ്.ടി നെറ്റ്വർക്ക് ചെയർമാൻ എന്നിവരുടെ അധികച്ചുമതലയും വഹിക്കും.
എ.എൻ. ഝാ ജനുവരി 31ന് വിരമിക്കുന്ന ഒഴിവിൽ ധനമന്ത്രാലയത്തിലെ എക്സ്െപൻഡിച്ചർ ഒാഫിസർ ഒാൺ സ്പെഷൽ ഡ്യൂട്ടിയായി ഗുജറാത്ത് കേഡർ െഎ.എ.എസുകാരനായ ഗിരീഷ് ചന്ദ്ര മുർമുവിനെ നിയമിച്ചു. ലോക്സഭ സെക്രേട്ടറിയറ്റിൽ അഡീഷനൽ സെക്രട്ടറിയായ അശോക്കുമാർ സിങ്ങിനെ പട്ടികവർഗ ദേശീയ കമീഷൻ സെക്രട്ടറിയാക്കി.
ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഒാഫ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഉപമ ചൗധരി യുവജനകാര്യ മന്ത്രാലയ സെക്രട്ടറിയാകും. ടെലികോം സ്പെഷൽ സെക്രട്ടറി എൻ. ശിവശൈലം വാണിജ്യ വകുപ്പിൽ ലോജിസ്റ്റിക്സ് വിഭാഗം സ്പെഷൽ സെക്രട്ടറിയാവും. ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ചെയർമാൻ യോഗേന്ദ്ര ത്രിപാഠിയെ ടൂറിസം സെക്രട്ടറിയായും നിയമിച്ചു. അൽഫോൺസ് കണ്ണന്താനമാണ് ടൂറിസത്തിെൻറ ചുമതലയുള്ള മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.