ലഖ്നോ: ഉത്തർപ്രദേശിലെ വിവിധ മതവിഭാഗങ്ങളുടെ തീർത്ഥാടക കേന്ദ്രങ്ങൾ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയിലെ കൃഷ്ണ ജന്മഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു മതേതര രാജ്യമാണ്. സംസ്ഥാനത്ത് ഏതു മതവിഭാഗങ്ങളുടെ ആഘോഷങ്ങളും തടയാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പദത്തിലെത്തി 11 മാസത്തിനുള്ളിൽ ഈദുൽ ഫിത്വറിനോ ക്രിസ്മസ് ആഘോഷത്തിനോ താൻ തടസം സൃഷ്ടിച്ചിട്ടില്ല. താൻ ഒരു ഹിന്ദുവാണ്. ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാവരെയും പോലെ തനിക്കും തന്റെ മതത്തിൽ വിശ്വസിക്കാൻ അവകാശമുണ്ട്. തന്റെ സംസ്കാരത്തിൽ അഭിമാനിക്കുന്നുവെന്നും യോഗി പറഞ്ഞു.
ഉത്തർപ്രദേശിെല തീർത്ഥാടക കേന്ദ്രങ്ങൾക്കും തീർത്ഥാടകർക്കും സുരക്ഷയും സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്നും യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.