ന്യൂഡൽഹി: ഡൽഹി കാൻസർ ആശുപത്രിയിലെ രണ്ടു നഴ്സുമാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. മാർച്ച് 31 ന് ഇവിടത്തെ ഡോക്ടർക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഈ ഡോക്ടർക്കൊപ്പം ജോലി ചെയ്ത രണ്ടു നഴ്സുമാരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ ഒന്നിന് ആശുപത്രി അണുവിമുക്തമാക്കുന്നതിനായി അടച്ചിട്ടിരുന്നു.
നേരത്തേ മൊഹല്ല ക്ലിനിക്കിലെ രണ്ടു ഡോക്ടർമാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതോടെയാണ് ഒരു ഡോക്ടർക്ക് കോവിഡ് പിടിെപട്ടത്. ഇയാളുടെ ഭാര്യക്കും മകൾക്കും കോവിഡ് ബാധ കണ്ടെത്തി. മറ്റൊരു ഡോക്ടർക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമല്ല.
ഡൽഹിയിൽ 141 പേർക്കാണ് വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. 295 പേരാണ് ഇവിടെ രോഗബാധിതരായുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.