ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറയും ബി.ജെ.പി നേതാക്കളുടെയും ക്രിമിനൽ പശ്ചാത്തലം വിവരിക്കുന്ന പോസ്റ്റർ പതിച്ചതിന് രണ്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. സുധാൻഷു ബാജ്‌പായ്, ലാലു കനുജിയ എന്നിവർക്കെതിരെയാണ് ലഖ്നോ പൊലീസ് കേസെടുത്തത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബി.ജെ.പി നേതാക്കളായ സംഗീത് സോം, സുരേഷ് റാണ, സഞ്ജീവ് ബല്യാൻ തുടങ്ങിയവരുടെ ക്രിമിനൽ വിവരങ്ങളടങ്ങിയ പോസ്റ്ററുകളാണ് ഇവർ പതിച്ചത്. കലാപകാരികളായാണ് യോഗിയെയും കൂട്ടരെയും പോസ്റ്റർ വിശേഷിപ്പിക്കുന്നത്. ഇവർ വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് എപ്പോൾ നഷ്ടപരിഹാരം നൽകുമെന്ന് ചോദിക്കുകയും ചെയ്യുന്നു.
പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഹോർഡിംഗുകൾ പ്രദർശിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ ഇറക്കിയത്. അറസ്റ്റിലായവർ സാമൂഹിക ഐക്യം നശിപ്പിക്കാൻ ഗൂഡാലോചന നടത്തിയതായി പൊലീസ് ആരോപിച്ചു. ഐപിസി 505 (1) (ബി) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.