അഹ്മദാബാദ്: ഇന്ത്യക്ക് ഏറ്റവും മികച്ച ആയുധങ്ങൾ വാഗ്ദാനം ചെയ്ത് യു.എസ്. ഇന്ത്യ യുമായി 300 കോടി ഡോളറിെൻറ (21,589 കോടി രൂപ) പ്രതിരോധ കരാർ ചൊവ്വാഴ്ച ഒപ്പിടുമെന്ന് പ്ര സിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു. അഹ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ ‘നമസ് തേ ട്രംപ്’ പരിപാടിയിലായിരുന്നു പ്രഖ്യാപനം. താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യ ൂഡൽഹിയിൽ ഇതുസംബന്ധിച്ച ചർച്ചക്ക് നേതൃത്വം നൽകുമെന്നും ട്രംപ് സൂചിപ്പിച്ചു.
24 എ ം.എച്ച് 60 ആർ ഹെലികോപ്ടറുകൾ നാവികസേനക്കും ആറ് എ.എച്ച്-64 ഇ ഹെലി കോപ്ടറുകൾ കരസേനക്കും വാങ്ങാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ചൊവ്വാഴ്ച ഒപ്പിടുകയെന്നാണ് സൂചന. മുങ്ങിക്കപ്പൽ നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ളതാണ് എം.എച്ച്-60 റോമിയോ സീഹോക് ഹെലികോപ്ടർ.
ലോകത്തെ ഏറ്റവും മികച്ചതും ആക്രമണസജ്ജവുമായ സൈനിക ഉപകരണങ്ങൾ ഇന്ത്യക്ക് കൈമാറാൻ യു.എസിന് താൽപര്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. നിർമിക്കപ്പെട്ടതിൽ ഏറ്റവും മികച്ച ആയുധങ്ങളാണ് ഞങ്ങളുണ്ടാക്കുന്നത്. ഇവയാണ് ഇന്ത്യക്ക് നൽകുന്നത്. നാം ഒരുമിച്ച് നമ്മുടെ പരമാധികാരവും സുരക്ഷയും പ്രതിരോധിക്കും. നമ്മുടെ കുട്ടികൾക്കും വരാനിരിക്കുന്ന അനവധി തലമുറകൾക്കുംവേണ്ടി സ്വതന്ത്രമായ ഒരു ഇന്തോ-പസഫിക് മേഖല കാത്തുസൂക്ഷിക്കും. ഇന്ത്യയുമായുള്ള ബന്ധത്തിന് യു.എസ് പ്രത്യേക പരിഗണന നൽകുന്നു. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, വിശ്വസ്തത പുലർത്തുന്നു -ട്രംപ് പറഞ്ഞു.
ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഒന്നിച്ച് പോരാടും, പൗരന്മാരെ സംരക്ഷിക്കും. രക്തദാഹികളായ ഐ.എസ് കൊലയാളികളെ അമേരിക്കൻ സൈന്യം പൂർണ കരുത്തുപയോഗിച്ച് തുടച്ചുനീക്കി. ഐ.എസ് സാമ്രാജ്യം തകർത്ത് അതിക്രൂരനായ അൽ ബഗ്ദാദിയെ വധിച്ചു. ഭീകരതയെയും അതിെൻറ പ്രത്യയശാസ്ത്രത്തെയും എതിർക്കാൻ പ്രതിജ്ഞാബദ്ധമായതുകൊണ്ടാണ് തെൻറ സർക്കാർ പാകിസ്താനുമായി യോജിച്ച് പ്രവർത്തിക്കുന്നത്. പാകിസ്താനുമായുള്ള യു.എസ് ബന്ധം വളരെ നല്ലനിലയിലാണ്. സംഘർഷം കുറച്ച് ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യമുണ്ടാക്കും.
മോദിയെ വാനോളം പുകഴ്ത്തിയായിരുന്നു ട്രംപിെൻറ തുടക്കം. മോദിയുടെ ജീവിതത്തെയും ഭരണനേട്ടങ്ങളെക്കുറിച്ചും വാചാലനായ ട്രംപ്, രാപ്പകൽ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന അദ്ദേഹം അസാധാരണ നേതാവാണെന്നും കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വിപുലമായ സമ്പദ്വ്യവസ്ഥയെന്ന നിലക്ക് ഇന്ത്യ മനുഷ്യരാശിക്ക് പ്രതീക്ഷ നൽകുന്നു. അത് ഏറ്റവും ഉയരത്തിലെത്തും. അടുത്ത 10 വർഷത്തിനകം കടുത്ത ദാരിദ്ര്യം തുടച്ചുമാറ്റി മധ്യവർഗക്കാരുടെ രാജ്യമായി ഇന്ത്യ മാറും. ബോളിവുഡ് ഹിറ്റുകളായ ‘ദിൽവാലേ ദുൽഹാനിയ ലേ ജായേംഗേ’, ‘ഷോലേ’ എന്നീ ചിത്രങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും സൂചിപ്പിച്ചു. സചിൻ ടെണ്ടുൽകർ, വിരാട് കോഹ്ലി എന്നീ ക്രിക്കറ്റ് താരങ്ങളെയും ട്രംപ് എടുത്തുപറഞ്ഞു.
36 മണിക്കൂർ നീളുന്ന സന്ദർശനത്തിന് തിങ്കളാഴ്ച 11.37നാണ് ട്രംപ് എത്തിയത്. 11.40ന് എത്തുമെന്നായിരുന്നു അറിയിപ്പ്. അഹ്മദാബാദിലെ സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നേരിട്ടെത്തി ട്രംപിനെയും ഭാര്യ മെലാനിയയെയും സ്വീകരിച്ചു. വിമാനത്താവളത്തിൽനിന്ന് ട്രംപും മോദിയും സ്റ്റേഡിയത്തിലേക്ക് 22 കിലോമീറ്റർ നീളുന്ന റോഡ് ഷോ നടത്തി. ഇടക്ക് സബർമതി ആശ്രമം സന്ദർശിച്ചു. ട്രംപിനെ കാണാൻ സ്റ്റേഡിയത്തിൽ ലക്ഷത്തിലേറെ പേർ എത്തി. വൈകീട്ട് ആഗ്രയിലെത്തി താജ്മഹൽ സന്ദർശിച്ചശേഷം ട്രംപ് ന്യൂഡൽഹിയിലെത്തി. ഇന്നാണ് പ്രതിരോധ-വ്യാപാര ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.