ന്യൂഡൽഹി: മുത്തലാഖ് ബിൽ ചർച്ചയിൽ സർക്കാറിന് ലോക്സഭയിൽ കടുത്ത വിമർശനം. ഒാർ ഡിനൻസ് ഇറക്കിയും രണ്ടുവട്ടം പാസാക്കിയും തിടുക്കപ്പെടുന്ന സർക്കാർ മുസ്ലിം വനിത കളുടെ അവകാശം സംരക്ഷിക്കാനല്ല, മുസ്ലിം വ്യക്തിനിയമത്തിൽ കൈകടത്താനും രാഷ്ട്രീയ ന േട്ടമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട ്ടി.
മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്): ഭരണഘടനയുടെ വിവിധ വകുപ്പുകൾക്ക് എതിരാണ് മുത്തലാഖ് ബിൽ. മതപരമായ വിശ്വാസത്തിൽ സർക്കാർ കൈകടത്തരുത്. വിവാഹമോചനത്തിന് ഭ ർത്താവിനെ മൂന്നുവർഷം ജയിലിൽ ഇടാനുള്ള വ്യവസ്ഥ മറ്റേതെങ്കിലും സമുദായത്തിലുണ്ടോ ? വിശദ പഠനത്തിന് രണ്ട് സഭകളുടെയും പ്രതിനിധികൾ ഉൾപ്പെട്ട സെലക്ട് കമ്മിറ്റിക്ക് വിടണം. അതനുസരിച്ച് ഭേദഗതികൾ കൊണ്ടുവരണം.
രവിശങ്കർ പ്രസാദ് (നിയമമന്ത്രി): ഏതുസമയവും വിവാഹമോചനത്തിന് ഇരയാകാമെന്ന ഉൾഭീതിയിൽ കഴിയുന്ന മുസ്ലിം സ്ത്രീകളെ സംരക്ഷിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീക്ക് നീതിയും അവകാശസംരക്ഷണവും ഉറപ്പാക്കുകയാണ്. ഏതെങ്കിലും മതത്തിന് എതിരല്ല ഇൗ നിയമനിർമാണം.
പാകിസ്താനും ബംഗ്ലാദേശുമടക്കം 20 രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി): ഹിന്ദു, ക്രിസ്ത്യൻ സിവിൽ നിയമങ്ങളിലൊന്നും കുടുംബവിഷയങ്ങൾ ക്രിമിനൽ കുറ്റമല്ല. മുസ്ലിം വ്യക്തിനിയമത്തിൽ കൈകടത്തുന്ന സർക്കാർ മുസ്ലിംകളെ ഉന്നമിടുകയാണ്.
മൂന്നുവർഷത്തെ കഠിനതടവ് എന്ന വ്യവസ്ഥ ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. സർക്കാറിന് ലോക്സഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. മുത്തലാഖ് നിരോധിക്കാൻ നിയമം നിർമിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. മുത്തലാഖ് രീതി ഇസ്ലാമിക വിശ്വാസികൾ അംഗീകരിക്കുന്നുമില്ല. മുത്തലാഖ് തെറ്റായ രീതിയാണ്; ഇൗ നിയമനിർമാണവും തെറ്റാണ്. മുഹമ്മദ് സലിം (സി.പി.എം): ഒരുവർഷം മുമ്പ് പാസാക്കി രാജ്യസഭയിലേക്ക് അയച്ച ബിൽ അവിടത്തെ സഭാസമിതി പഠിക്കുന്ന ഘട്ടത്തിൽ തന്നെ ഒാർഡിനൻസ് ഇറക്കുകയാണ് സർക്കാർ ചെയ്തത്. സഭാ സമിതിയുടെ റിപ്പോർട്ട് വരുന്നതിനു മുമ്പുതന്നെ ഒാർഡിനൻസിനു പകരമുള്ള പുതിയ ബിൽ സർക്കാർ പാസാക്കാൻ ശ്രമിക്കുന്നു. വല്ലാത്ത ധിറുതിക്കു പിന്നിൽ രാഷ്ട്രീയലക്ഷ്യം മാത്രം.
അൻവർ രാജ (എ.െഎ.എ.ഡി.എം.കെ): സ്ത്രീയുടെ അവകാശം സംരക്ഷിക്കുകയല്ല, കുടുംബ ബന്ധങ്ങൾ തകർക്കുകയാണ് സർക്കാർ ചെയ്യുന്നത്. മുസ്ലിം വ്യക്തിനിയമത്തിൽ കടന്നുകയറുകയുമാണ്. ഭർത്താവ് ജയിലിൽ പോയാൽ ഭാര്യക്ക് ജീവനാംശം കിട്ടുന്നെതങ്ങനെ? ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്): ഭരണഘടന തത്ത്വങ്ങൾ പ്രകാരം സർക്കാർ മതത്തിൽ ഇടപെടാൻ പാടില്ല. സുപ്രീംകോടതി വിലക്കിയിരിക്കേ, മുത്തലാഖിന് സർക്കാർ നിയമനിർമാണം നടത്തേണ്ട കാര്യമില്ല. ഏക സിവിൽ കോഡിന് വഴിയൊരുക്കുന്ന വിധം മതത്തിൽ കൈകടത്തുകയാണ് സർക്കാർ ചെയ്യുന്നത്.
മുസ്ലിം പുരുഷന്മാരെല്ലാം ഭാര്യമാരെ പീഡിപ്പിക്കുന്നവരാണെന്ന പുകമറ ഉണ്ടാക്കുകയാണ്. വനിത സംരക്ഷണത്തിെൻറ പേരുപറയുന്ന സർക്കാർ, മുസ്ലിംകൾക്കു നേരെ നടക്കുന്ന ആൾക്കൂട്ട അതിക്രമം കണ്ടില്ലെന്ന് നടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.