ഗുവാഹത്തി: മേഘാലയയിലെ ജയന്തിയ ഹിൽസിലുള്ള അനധികൃത ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളും അപകടവിവരം പുറത്തു വന്ന അന ്നുതന്നെ മരിച്ചിരിക്കാമെന്ന് സർക്കാർ സുപ്രീംകോടതിയിൽ.
അപകട വിവരം പുറത്തറിഞ്ഞ ഉടൻ തൊഴിലാളികളെ രക്ഷിക് കുന്നതിനായി വേണ്ടത്ര ആൾ-യന്ത്ര സഹായങ്ങൾ കൃത്യമായി തന്നെ എത്തിച്ചിട്ടുണ്ട്. എന്നാൽ അപകട വിവരം പുറത്തറിഞ്ഞപ് പോഴേക്കും അവർ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മേഘാലയയിലെ ഖനി അപകടത്തെ സംബന്ധിച്ച് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹരജിയിൽ തൽസ്ഥിതി അറിയിച്ചുകൊണ്ട് സർക്കാർ നൽകിയ റിപ്പോർട്ടിലാണ് തൊഴിലാളികൾ മരിച്ചുവെന്ന പരാമർശമുള്ളത്.
ജില്ലാ അധികൃതർ സഹായം തേടിക്കൊണ്ട് ദേശീയ ദുരന്ത നിവാരണ സേനക്ക് ഡിസംബർ 13ന് അയച്ച കത്തിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കോടതിയിൽ സമർപ്പിച്ച രേഖയിൽ ദേശീയ ദുരന്ത നിവാരണ സേനയുെട റിപ്പോർട്ടും ഉണ്ട്. വെള്ളപ്പൊക്കം മൂലം ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന മൃതേദഹങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ജനറേറ്ററുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ച് മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രദേശിക ഖനിതൊഴിലാളികളുടെ അഭിപ്രായ പ്രകാരം ചില ഉപകരണങ്ങൾ രക്ഷാപ്രവർത്തനത്തിന് ആവശ്യമുണ്ടെന്ന് കാണിച്ച് ഡിസംബർ 17ന് ദുരന്ത നിരാവണ സേന ഡെപ്യൂട്ടി കമീഷണർ സർക്കാറിന് കത്ത് നൽകിയിരുന്നു. പത്തു ദിവസങ്ങൾക്ക് ശേഷം കോൾ ഇന്ത്യ ലിമിറ്റഡിന് എഴുതിയ കത്തിൽ സാേങ്കതിക വിദഗ്ധരുടെയും കൂടുതൽ നല്ല ഉപകരണങ്ങളുടെയും സഹായം എൻ.ഡി.ആർ.എഫ് ആവശ്യപ്പെടുന്നുണ്ട്.
ജനുവരി മൂന്നിന് രക്ഷാപ്രവർത്തനത്തിൽ സുപ്രീം കോടതി അതൃപ്തി രേഖെപ്പടുത്തുകയും എന്തുകൊണ്ട് ൈസന്യത്തിെൻറ സഹായം തേടുന്നില്ലെന്ന് ചോദിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.