അമൃത്സർ: പഞ്ചാബിലെ അമൃത്സർ ജോധ പതക്കിൽ ദസറ ഉത്സവത്തിെൻറ ഭാഗമായി നടന്ന രാവണെൻറ രൂപം കത്തിക്കൽ ചടങ്ങ് കാണാൻ റെയിൽപാളത്തിൽ നിന്നവരുടെമേൽ ട്രെയിൻ പാഞ്ഞുകയറി 61 പേർ മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. 72 പേർക്ക് പരിക്കേറ്റു.
ചൗര ബസാറിന് സമീപം പ്രദേശവാസികൾ പടക്കം പൊട്ടിച്ച് ‘രാവണ ദഹനം’ ചടങ്ങ് നടത്തുേമ്പാൾ ഇതുകാണാനായി മൈതാനത്തും പാളത്തിലുമായി മുന്നൂറോളം പേർ കൂടിയിരുന്നു. ജലന്ധറിൽനിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ട്രെയിൻ ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പടക്കം പൊട്ടിയ ശബ്ദത്തിൽ െട്രയിൻ വന്നത് അറിഞ്ഞില്ല. ദുരന്തസമയത്തുതന്നെ തൊട്ടടുത്ത ട്രാക്കിലൂടെ എതിർവശത്തുനിന്ന് മറ്റൊരു െട്രയിൻ വന്നതിനാൽ ആളുകൾക്ക് രക്ഷപ്പെടാൻ കഴിയാതെപോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ഭയാനക ദൃശ്യമായിരുന്നു ഒാടിക്കൂടിയ നാട്ടുകാർക്ക് കാണാനായത്. അമൃത്സർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണ്.
ഇതിനിടെ, അമേരിക്കൻ പര്യടനത്തിലുള്ള െറയിൽവേ മന്ത്രി പിയൂഷ് ഗോയൽ ദുരന്തവിവരം അറിഞ്ഞ് പരിപാടികൾ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു. ദുരന്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചിച്ചു. സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകും.
#WATCH The moment when the DMU train 74943 stuck people watching Dussehra celebrations in Choura Bazar near #Amritsar (Source:Mobile footage-Unverified) pic.twitter.com/cmX0Tq2pFE
— ANI (@ANI) October 19, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.