ന്യൂഡൽഹി: ശ്രീനഗറുകാരനായ ആ ബിസിനസ്കാരൻ സഞ്ചരിച്ച വഴികൾ തേടുകയാണ് അധികൃതർ. ഡൽഹി നിസാമുദ്ദീനിൽ തബ്ലീഗ് ജമ ാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ കശ്മീർ വയോധികൻ കോവിഡ്19 ബാധിച്ച് മരണത്തിന് കീഴടങ്ങി യതിനുപിന്നാലെയാണ് പ്രതിരോധത്തിന് വഴിയൊരുക്കാൻ അയാളുടെ സഞ്ചാരപഥങ്ങൾ തേടുന്നത്. ഡൽഹിയിേലക്കുള്ള പോക് കുവരവിനിടയിൽ അദ്ദേഹം വിമാനത്തിലും തീവണ്ടിയിലും റോഡുമാർഗവും സഞ്ചരിച്ചിട്ടുണ്ട്. ഡൽഹിയിൽപോയി 19 ദിവസത്തിനുശേഷം മാർച്ച് 26ന് ശ്രീനഗറിലെ ആശുപത്രിയിൽ ആ ബിസിനസുകാരൻ മരിച്ചതോടെ കോവിഡ് വ്യാപനത്തിന് അയാളുടെ സഞ്ചാരമൊരുക്കിയ അനന്തസാധ്യതകൾക്കുമുന്നിൽ ആശങ്കയോടെ പരിഹാരം തേടുകയാണ് ഭരണകൂടം.
ജമ്മുവിൽനിന്ന് ഡൽഹിയിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം ഇയാൾ മടങ്ങിയത് ഉത്തർപ്രദേശ് വഴിയാണ്. നൂറുകണക്കിനാളുകൾക്ക് ഇയാൾ വഴി രോഗം പകർന്നിട്ടുണ്ടാകുമെന്ന ആശങ്കയിലാണ് അധികൃതർ. 300 പേരെ ഇതിനകം ക്വാറൻറീനിലേക്ക് മാറ്റിക്കഴിഞ്ഞു. മാർച്ച് ഏഴിന് ശ്രീനഗറിൽനിന്ന് വിമാനമാർഗമാണ് ഇയാൾ ഡൽഹിയിലെത്തിയത്. മാർച്ച് ഒമ്പതിന് ഡൽഹിയിൽനിന്ന് ട്രെയിനിൽ സ്ലീപ്പർ കോച്ചിൽ ഉത്തർ പ്രദേശിലെ ദയൂബന്ദിലേക്ക്. ദാറുൽ ഉലും മതപഠനശാലയിൽ ഒരു യോഗത്തിൽ പങ്കെടുക്കാനായിരുന്നു ആ പോക്ക്. രണ്ടു ദിവസത്തിനുശേഷം മാർച്ച് 11ന് ജമ്മുവിലേക്ക് മറ്റൊരു ട്രെയിൻ യാത്ര. 65 വയേസ്സാളം പ്രായമുള്ള ഇയാൾക്കൊപ്പം രണ്ടു ട്രെയിനുകളിലുമായി സഞ്ചരിച്ച നിരവധി പേരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണിപ്പോൾ അധികൃതർ. ജമ്മുവിൽവെച്ച് ഇയാൾ ഡോക്ടറായ തെൻറ സുഹൃത്തിനെ കണ്ടുമുട്ടി. ഇവർ രണ്ടുപേരും ചേർന്ന് ജമ്മുവിനടുത്ത സാംബയിലെ ഒരു പള്ളിയിൽ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. മാർച്ച് 16വരെ ഇരുവരും ജമ്മു സിറ്റിക്ക് പുറത്തുള്ള ഒരു ലോഡ്ജിൽ ഒന്നിച്ചായിരുന്നു താമസം. ജമ്മുമേഖലയിലെ രജൗരി ജില്ലക്കാരനായ ഈ ഡോക്ടർ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ജമ്മുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ പ്രദേശത്തെ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കിക്കഴിഞ്ഞു.
മാർച്ച് 16ന് ബിസിനസുകാരൻ ൈഫ്ലറ്റിൽ ശ്രീനഗറിലെത്തി. അവിടെനിന്ന് വണ്ടിയോടിച്ച് വടക്കൻ കശ്മീരിലെ സോപോറിൽ. രണ്ടു ദിവസത്തിന് ശേഷം വീണ്ടും റോഡുമാർഗം ശ്രീനഗറിലെ വീട്ടിലേക്ക്. ‘നെഞ്ചുവേദനയും പനിയും കാരണമാണ് മാർച്ച് 21ന് അദ്ദേഹം തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പിന്നീട് സൗറയിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.’ -അധികൃതരിലൊരാൾ അറിയിച്ചു. പൂെമ്പാടിയുടെ അലർജിയാണ് പ്രശ്നമെന്നായിരുന്നു ഡോക്ടർമാർ ആദ്യം നിഗമനത്തിലെത്തിയത്. വസന്തകാലത്ത് കശ്മീരിൽ പതിവായി കാണുന്ന ആരോഗ്യപ്രശ്നമാണിത്. പിന്നീടാണ് േകാവിഡ്19 ആണെന്ന് സ്ഥിരീകരിച്ചത്. അടുത്ത ദിവസം ആരോഗ്യസ്ഥിതി വഷളായതോടെ ശ്രീനഗറിലെ ചെസ്റ്റ് ആൻഡ് ഡിസീസ് ഹോസ്പിറ്റലിലേക്ക് മാറ്റി. മാർച്ച് 26ന് മരിക്കുകയും ചെയ്തു. 55 േകാവിഡ് ബാധിതരുള്ള ജമ്മുകശ്മീരിൽ വൈറസ് ബാധ കാരണമുള്ള ആദ്യ മരണമായിരുന്നു ഇത്.
ഇതിനുശേഷമാണ് ഇദ്ദേഹത്തിെൻറ സഞ്ചാരവഴികളെക്കുറിച്ച് ജാഗ്രതയോടെ പരിശോധന തുടങ്ങിയത്. ബന്ദിപോര ജില്ലയിൽപെട്ട സോപോറിൽ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത ഇയാളിൽനിന്ന് ചുരുങ്ങിയത് നാലുപേർക്കെങ്കിലും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇയാൾ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരെയും കണ്ടെത്തി ക്വാറൻറീനിലേക്ക് മാറ്റുകയാണ്. ചികിത്സിച്ച രണ്ടു ഡോക്ടർമാരും ഇതിനകം സമ്പർക്കവിലക്കിലാണ്. വിദേശരാജ്യങ്ങളിൽനിന്നടക്കം നിരവധി പേർ പങ്കെടുത്ത ഡൽഹിയിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരുടെ യാത്രാവഴികളും സമ്പർക്കങ്ങളും ദേശവ്യാപകമായിത്തന്നെ അധികൃതരെ കുഴക്കുകയാണിേപ്പാൾ. സമ്മേളനത്തിൽ പങ്കെടുത്ത ഏഴുേപർ ഇതിനകം കോവിഡ്19 ബാധിച്ച് മരിച്ചപ്പോൾ 24 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്ത 700 പേരെ നിരീക്ഷണത്തിലാക്കിയപ്പോൾ 335 പേെര ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡൽഹി ആേരാഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. നിസാമുദ്ദീൻ വെസ്റ്റിലെ ആയിരത്തിലധികം പേരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.