ലഫ്. ഗവർണറുടെ അധികാരം: മദ്രാസ് ഹൈകോടതി വിധിക്ക് സ്റ്റേയില്ല

ചെന്നൈ: പുതുച്ചേരി ലഫ്. ഗവർണറുടെ അധികാരങ്ങൾക്ക് കടിഞ്ഞാണിട്ട മദ്രാസ് ഹൈകോടതി വിധിക്ക് സ്റ്റേ അനുവദിക് കണമെന്ന കിരൺ ബേദിയുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. അതേസമയം, ജൂൺ ഏഴിന് നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗ ത്തിെൻറ സാമ്പത്തിക ബാധ്യതകളുണ്ടാവുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നത് ജൂൺ 21 വരെ നിർത്തിവെക്കാൻ കോടതി ആവശ് യപ്പെട്ടു. ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, എം.ആർ. ഷാ എന്നിവരടങ്ങിയ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് ചൊവ്വാഴ്ച ഇൗ ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധെപ്പട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയോടും സുപ്രീംകോടതി വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂൺ 21ലേക്ക് മാറ്റി.

ജനാധിപത്യമാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതുച്ചേരി സർക്കാറിെൻറ ദൈനംദിന വിഷയങ്ങളിൽ ഇടപെടാൻ ലഫ്. ഗവർണർക്ക് അധികാരമില്ലെന്ന് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് ഇൗയിടെ ഉത്തരവിട്ടിരുന്നു. പുതുച്ചേരി സർക്കാറിനോട് ദൈനംദിന റിപ്പോർട്ട് വാങ്ങുന്നതിന് കിരൺ ബേദിക്ക് കേന്ദ്ര സർക്കാർ നൽകിയ പ്രത്യേകാനുമതിയും ഹൈകോടതി റദ്ദാക്കി.

2017ലാണ് ലഫ്. ഗവർണർമാരുടെ അധികാരപരിധി സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ ചട്ടം കൊണ്ടുവന്നത്. ഇതുവഴി മന്ത്രിസഭ എടുത്ത തീരുമാനങ്ങളിൽ ഇടപെടാനും വേണമെങ്കിൽ ഭേദഗതികൾ നിർദേശിക്കാനും ലഫ്. ഗവർണർക്ക് സാധിക്കും. ഇൗ പ്രത്യേകാധികാരമാണ് കോടതി റദ്ദാക്കിയത്. കോൺഗ്രസ് എം.എൽ.എ കെ. ലക്ഷ്മിനാരായണൻ സമർപ്പിച്ച ഹരജിയിലായിരുന്നു വിധി.

ഇതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കിരൺ ബേദിയും ചേർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ ഹരജി സമർപ്പിച്ചത്. സർക്കാറിെൻറ ആഭ്യന്തരകാര്യങ്ങളിൽ ഗവർണർ തുടർച്ചയായി ഇടപെടുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി. നാരായണസാമിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങൾ രാജ്നിവാസിന് മുന്നിൽ സത്യഗ്രഹസമരം നടത്തിയിരുന്നു. കിരൺ ബേദി ലഫ്. ഗവർണറായി ചുമതലയേറ്റതിനുശേഷം സർക്കാറിെൻറ പ്രവർത്തനങ്ങൾക്ക് തടയിടുന്നവിധത്തിലായിരുന്നു കിരൺ ബേദിയുടെ പ്രവർത്തനം. സർക്കാർ പ്രഖ്യാപിച്ച ജനപ്രിയ ക്ഷേമ-വികസന പദ്ധതികളുടെയും ഫയലുകൾ ഗവർണർ തടഞ്ഞുവെക്കുന്നതും പതിവായിരുന്നു.

പുതുച്ചേരി സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും കിരൺ ബേദി ഭരണഘടനവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ്-ഡി.എം.കെ മുന്നണി നേതാക്കൾ ആരോപിച്ചിരുന്നു.


Tags:    
News Summary - Top Court Notice To Puducherry Chief Minister Over Tussle With Kiran Bedi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.