മുംബൈ: ചില്ലറവിപണിയിൽ ഒരു കിലോ തക്കാളിക്ക് 25 മുതൽ 30 രൂപ ലഭിക്കുേമ്പാൾ കർഷകർക്ക് ലഭിക്കുന്നത് കിലോക്ക് രണ്ട് മുതൽ മൂന്ന് രൂപ മാത്രം. തക്കാളി വില കുത്തനെ ഇടിച്ചതിനെ തുടർന്ന് നാസിക്കിലെയും ഔറംഗാബാദിലെയും കർഷകർ തങ്ങളുടെ ട്രാക്ടറുകളിലെ തക്കാളി േറാഡിൽ തള്ളി പ്രതിഷേധിച്ചു. ക്വിന്‍റൽ കണക്കിന് തക്കാളിയാണ് കർഷകർ റോഡിലെറിഞ്ഞത്.
ചില്ലറ വിപണിയിൽ കിലോക്ക് 25 മുതൽ 30 രൂപ വരെയാണ് ഒരു കിലോ തക്കാളിയുടെ വില. ' മൊത്ത വിപണിയിൽ 25കിലോ തക്കാളിക്ക് 100 രൂപ പോലും ലഭിക്കുന്നില്ല. അത് വളരെ നഷ്ടമാണ്. 300 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ലാഭമോ നഷ്ടമോ ഇല്ലാതെ മുന്നോട്ടുപോകാനാകൂ' -കർഷകരിലൊരാൾ പറയുന്നു. കയറ്റുമതി കുറഞ്ഞതാണ് വില കുത്തെന ഇടിയാനുണ്ടായ കാരണം.
ഒരു കിലോ തക്കാളിക്ക് രണ്ടുരൂപയായതോടെ ട്രാക്ടറുകളിൽ തക്കാളിയുമായി ലസൂർ സ്റ്റേഷൻ പരിസരത്ത് കർഷകരെത്തുകയായിരുന്നു. തുടർന്ന് ദേശീയ പാതയിൽ തക്കാളികൾ തള്ളി. തങ്ങളുടെ വിളകൾക്ക് ന്യായമായ വില ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വില കുത്തനെ ഇടിഞ്ഞതോടെ തങ്ങൾക്ക് നഷ്ടം നേരിടാതിരിക്കാൻ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു.
ആഗസ്റ്റിൽ തക്കാളിയുടെ മൊത്തവില 750.63 രൂപയാണ് ക്വിന്‍റലിന്. എന്നാൽ മുൻവർഷം ഇത് 2037.77 രൂപയായിരുന്നു. ഈ വർഷം ജൂലൈയിൽ ഇത് ക്വിന്‍റലിന് 1044.67 രൂപയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉൽപ്പാദന കേന്ദ്രമാണ് നാസിക്ക്. ഇവിടെ മൊത്തവിപണയിൽ ക്വിന്‍റലിന് 664.19 രൂപക്കാണ് വിൽപ്പന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.