മാസ്ക് ധരിക്കാൻ പറഞ്ഞതിന് ടൂറിസം ഓഫിസർ സഹപ്രവർത്തകയെ മർദിച്ചു; വിഡിയോ പുറത്ത്

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിന് സഹപ്രവർത്തകയെ ടൂറിസം ഓഫിസർ മർദിച്ചു. നെല്ലോറെ ജില്ലയിലെ ടൂറിസ്റ്റ് ഓഫിസറായ ഭാസ്കറാണ് ഭിന്ന ശേഷിക്കാരിയായ സഹപ്രവർത്തകയെ മർദിച്ചത്. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ, നിമിഷങ്ങൾക്കകം വൈറലായി. യുവതിയുടെ മുടി പിടിച്ചു വലിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാവുന്നുണ്ട്. സംഭവം നടക്കുേമ്പാൾ മറ്റു ജീവനക്കാരും ഓഫിസിലുണ്ട്. മറ്റുള്ളവർ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ വീണ്ടും സ്ത്രീെയ അടിക്കുകയായിരുന്നു. ആന്ധ്രപ്രദേശ് ടൂറിസം വകുപ്പിെൻറ കീഴിലുള്ള ഹോട്ടലിെൻറ ഡെപ്പ്യൂട്ടി മാനേജറാണ് സ്ത്രീെയ മർദിച്ച ഭാസ്ക്കർ. ഇയാൾ മാസ്ക് ധരിക്കാത്തതായും വിഡിയോയിൽ കാണാം.

സ്ഥിരമായി മാസ്ക് ധരിക്കാതെ ജോലിക്കെത്തുന്നത് ചോദ്യം ചെയ്തതിനായിരുന്നു ഇയാളുടെ മർദനം. മർദനത്തിനിരയായ സ്ത്രീ ടൂറിസം മന്ത്രി അവന്തി ശ്രീനിവാസിന് പരാതി നൽകിയിട്ടുണ്ട്. ഇയാളെ സസ്പെൻറ്ചെയ്യണമെന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.