ന്യൂഡൽഹി: തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ സൈനിക മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്നു. കേൻറാൺമെൻറ് മേഖലക്ക് സമീപമുള്ള ബ്രാർ ചത്വരത്തിലാണ് 30കാരിയായ സ്ത്രീെയ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിെല ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലേക്ക് പോയതായിരുന്നു സ്ത്രീ. മരണം സംഭവിച്ച് അര മണിക്കൂറോളം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
മേജർക്ക് അനുവദിച്ച ഒൗദ്യോഗിക വാഹനത്തിൽ സ്ത്രീയെ ആശുപത്രിക്ക് മുന്നിൽ ഇറക്കി വിട്ടിരുന്നു. തിരികെ കൂട്ടിെക്കാണ്ടുവരാർ ചെന്നപ്പോൾ ഫിസിയോ തെറാപ്പിക്ക് അവർ എത്തിയിരുന്നിെല്ലന്ന മറുപടിയാണ് ലഭിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. പിന്നീട് നാട്ടുകാരാണ് റോഡിൽ മൃതദേഹം കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. മേജർ മൃതദേഹം തിരിച്ചറിഞ്ഞു.
മൃതദേഹത്തിനു മുകളിലൂടെ കാർ കയറിയിറങ്ങിയ പാടുകളുമുണ്ട്. ആദ്യം കഴുത്തറുത്ത ശേഷം കൊലപാതകി വാഹനം കയറ്റിയിറക്കിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ആശുപത്രിക്ക് മുന്നിൽ ഇറങ്ങിയശേഷം ഇവർ അവിടെ നിന്ന് ഒരു കാറിൽ കയറിപോകുന്നത് കണ്ടവരുണ്ട്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീയുടെ ഫോണിലെ കോൾ വിവരങ്ങൾ പരിശോധിച്ചു വരികയാെണന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.