നാഗർകോവിൽ: ബി.എസ്.എഫിൽ ജോലി നോക്കുന്നതിനിടയിൽ നാട്ടിൽ വന്ന് കഴിഞ്ഞ സപ്തംബറിൽ ആത്മഹത്യ ചെയ്ത സൈനികന്റെ ഭാര്യയെ കാശിന്റെ തർക്കത്തിനിടയിൽ പിതാവും സഹോദരനും ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി. വില്ലുക്കുറി മണക്കര സ്വദേശി അയ്യപ്പ ഗോപുവിന്റെ ഭാര്യ ദുർഗ്ഗ(35) ആണ് മരിച്ചത്. ഇവർക്ക് പ്ലസ് വൺലും, ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികൾ ഉണ്ട്.
അയ്യപ്പ ഗോപുവിന്റെ മരണശേഷം സർക്കാരിൽ നിന്ന് ലഭിച്ച കാശിന് അവകാശം ഉന്നയിച്ച് പിതാവ് ആറുമുഖം പിള്ള(78), സഹോദരൻ മധു(42) എന്നിവർ എന്നും ദുർഗ്ഗയുമായി വഴക്കായിരുന്നു. വ്യാഴാഴ്ച നടന്ന വഴക്കിനിടയിൽ ദുർഗ്ഗക്ക് ഗുരുതരമായ പരിക്ക് പറ്റി. തുടർന്ന് നാട്ടുകാർ ദുർഗയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഇരണിയൽ പൊലീസ് കേസ്സെടുത്ത് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.