Posted On
date_range Updated On
date_range 80 ശതമാനം അഭ്യന്തര വിമാനങ്ങൾക്കും സർവിസ് പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കോവിഡിന് മുമ്പ് സർവിസ് നടത്തിയിരുന്ന 80 ശതമാനം വിമാനങ്ങൾക്കും സർവിസ് പുനഃരാരംഭിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. 70 ശതമാനത്തിൽ നിന്ന് 80 ആക്കിയാണ് വിമാനങ്ങളുടെ സർവിസിെൻറ ശേഷി ഉയർത്തിയത്.
മെയ് 25ന് 30,000 യാത്രക്കാരുമായാണ് അഭ്യന്തര വിമാനങ്ങളുടെ സർവിസ് തുടങ്ങിയത്. എന്നാൽ, നവംബർ 30ലേക്ക് എത്തുേമ്പാൾ യാത്രക്കാരുടെ എണ്ണം 2.5 ലക്ഷമായി ഉയർന്നുവെന്ന് വ്യോമയാനമന്ത്രി പറഞ്ഞു.
രണ്ട് മാസത്തെ ലോക്ഡൗണിന് ശേഷം മെയ് 25നാണ് അഭ്യന്തര വിമാനങ്ങളുടെ സർവിസ് പുനഃരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.