പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിെന്റ മുഖമായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷപ്രചാരണം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസെടുത്ത മലയാളിയായ മധ്യപ്രദേശ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരെന്റ സ്ഥലംമാറ്റ ശിപാർശ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതുകൊണ്ടാണ് മാറ്റിയതെന്ന് കൊളീജിയം. സോഫിയ ഖുറേഷിയെ അവഹേളിച്ച മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാക്ക് എതിരെ കേസെടുക്കാൻ നിർദേശിച്ച ജസ്റ്റിസ് അതുൽ ശ്രീധരെന്റ ഭാവിയിലെ സ്ഥാനക്കയറ്റം നഷ്ടപ്പെടുത്തുന്ന തരത്തിലാണ് സ്ഥലം മാറ്റിയത്.
ഛത്തിസ്ഗഢ് ഹൈകോടതിയിലെ രണ്ടാമനായി സ്ഥലം മാറ്റാൻ കൊളീജിയം നൽകിയ ആദ്യ ശിപാർശ മാറ്റി പകരം അലഹബാദ് ഹൈകോടതിയിലെ ഏഴാമനായി സ്ഥലം മാറ്റാൻ ശിപാർശ ചെയ്തതാണ് വിവാദത്തിലായത്. പുതിയ ശിപാർശ തങ്ങൾ സമർപ്പിച്ചത് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് അസാധാരണ നടപടിയിൽ കൊളീജിയം തന്നെ വെളിപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.