കശ്മീരിലേക്ക് ഭീകരവാദികളെ അയക്കുന്നതിൽ ഹാഫിസ് സഇൗദ് ഇപ്പോഴും സജീവമെന്ന് പിടിയിലായ ഭീകരവാദി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിെൻറ ബുദ്ധി കേന്ദ്രവും ജമാ അത്തുദ്ദഅ്വയുടെ മേധാവിയുമായ  ഹാഫിസ് സഇൗദ് അതിർത്തിക്കിപ്പുറത്തേക്ക് ഭീകരവാദികളെ അയക്കുന്നതിൽ ഇപ്പോഴും സജീവം. ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ)യുടെ പിടിയിലായ ലശ്കറെ ത്വയ്യിബ ഭീകരവാദി സെയ്ബുല്ല എന്ന ഹംസയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതിർത്തി കടക്കുന്നതിനു മുമ്പ് ഭീകരവാദികളെ പ്രചോദിപ്പിക്കുന്ന തരത്തിൽ ഹാഫിസ് സഇൗദ് സംസാരിക്കാറുണ്ടെന്ന് സെയ്ബുല്ല പറഞ്ഞു. രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിലായി ഹാഫിസ് സഇൗദും സാകിർ ഉമാൻ നഖ്വിയും തങ്ങളോട് ഇത്തരത്തിൽ സംസാരിച്ചിട്ടുണ്ടെന്നും മഞ്ഞു പ്രദേശത്ത് രണ്ടു മാസത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു. 

ഏപ്രിൽ ആറിനാണ് സെയ്ബുല്ല പിടിയിലാവുന്നത്. പാകിസ്താനിൽനിന്ന് ആയുധങ്ങൾ കശ്മീരിലേക്ക് എത്തിക്കുന്നത് എങ്ങനെയാണെന്നും ഇയാൾ വ്യക്തമാക്കി. ആയുധങ്ങൾ നുഴഞ്ഞു കയറ്റത്തിലൂടെ  ചുമട്ടു തൊഴിലാളികളോ മറ്റോ ലഷ്കറെ ത്വയ്യിബ പറഞ്ഞ സ്ഥലത്തെത്തിക്കുകയും അവിടെ നിന്ന് തിരികെ കടക്കുകയുമാണ് ചെയ്യുന്നതെന്നുമാണ് സെയ്ബുല്ല പറയുന്നത്.

Tags:    
News Summary - Terrorist reveals Hafiz Saeed's role in terror in Kashmir-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.