സഹാറൻപൂർ: പൗരത്വ വിരുദ്ധ സമരം നടക്കുന്ന ഡൽഹിയിലെ ശാഹീൻ ബാഗ് സന്ദർശിച്ചശേഷം ത െൻറ ജീവനുനേർക്ക് ഭീഷണിയെന്ന് യു.പിയിലെ സഹാറൻപൂരിൽനിന്നുള അധ്യാപിക. ഇരുനൂറോ ളം വരുന്ന തദ്ദേശവാസികൾ തിങ്കളാഴ്ച താൻ പഠിപ്പിക്കുന്ന സ്കൂളിലെത്തി പ്രതിഷേധമു യർത്തിയതായി 40കാരിയായ നഹിദ് സൈദി പറഞ്ഞു. ആശ മോഡേൺ സ്കൂളിലെ ഇംഗ്ലീഷ്-സോഷ്യൽ സയൻസ് അധ്യാപികയാണിവർ.
ജനുവരി 19ന് നഹിദ് ശാഹീൻ ബാഗ് സന്ദർശിച്ചിരുന്നു. തുടർന്ന്, ബി.ജെ.പിയുടെ പ്രാദേശിക പ്രവർത്തകർ തനിക്കെതിരെ മുദ്രാവാക്യം വിളിെച്ചന്നും സമൂഹമാധ്യമത്തിൽ മോശം പരാമർശങ്ങളടങ്ങിയ വിഡിയോ പോസ്റ്റ് ചെയ്തെന്നും അവർ പറഞ്ഞു. ഇവരുടെ സമ്മർദത്തിന് വഴങ്ങി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുെന്നങ്കിലും പൊലീസ് ഇടപെട്ടതോടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നുവത്രെ.
എന്നാൽ, ഇതെക്കുറിച്ച് പ്രതികരിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. അധ്യാപികയെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നാണ് സഹാറൻപുർ പൊലീസ് സൂപ്രണ്ട് വിനീത് ഭട്നാഗർ പറയുന്നത്. മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്ത താൻ തനിച്ചാണ് കഴിയുന്നത്. ജീവന് ഭീഷണിയുണ്ടെന്നും ഭയത്തോടെയാണ് കഴിയുന്നതെന്നും ഇക്കാര്യം കാണിച്ച് പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്നും അധ്യാപിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.