ചെന്നൈ: ഫോേട്ടാ ഇല്ലാത്തതിനാൽ നീറ്റ് പരീക്ഷ കേന്ദ്രത്തിൽനിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥിയെ സഹായിച്ച പൊലീസുകാരൻ സമൂഹമാധ്യമങ്ങളിൽ താരമായി. കോയമ്പത്തൂർ നാഷനൽ മോഡൽ സ്കൂളിൽനിന്നാണ് ഫോേട്ടാ ഇല്ലാത്ത കാരണത്താൽ വിദ്യാർഥി പുറത്താക്കപ്പെട്ടത്.
പരിഭ്രാന്തനായി കാണെപ്പട്ട വിദ്യാർഥിയോട് കാരണം തിരക്കിയ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പി. ശരവണകുമാർ എന്ന പൊലീസ് കോൺസ്റ്റബ്ൾ ഉടൻ തെൻറ പോക്കറ്റിൽനിന്ന് 40 രൂപ നൽകി ഫോേട്ടാ എടുക്കാൻ സഹായിച്ചു. ഫോേട്ടായുമായി ഉടനടി പരീക്ഷഹാളിൽ തിരിച്ചു കൊണ്ടുവിടുകയും ചെയ്തു.
ഇതുകണ്ട് സ്ഥലത്തുണ്ടായിരുന്ന രക്ഷിതാക്കളും പൊതുജനങ്ങളും ശരവണകുമാറിനെ അഭിനന്ദിച്ചു. ഇവരിൽ ചിലരാണ് ശരവണെൻറ ഫോേട്ടാ സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. ശരവണകുമാറിെൻറ സന്മനസ്സിന് നന്ദിപറഞ്ഞും അഭിനന്ദനം രേഖെപ്പടുത്തിയും സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ചുരുങ്ങിയ സമയത്തിനകം ആയിരങ്ങളാണ് പോസ്റ്റ് ഷെയർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.