ചെന്നൈ: തമിഴ്നാട്ടിൽ ‘ലോക്ഡൗൺ’ ഏപ്രിൽ 14നുശേഷം രണ്ടാഴ്ചക്കാലത്തേക്കുകൂടി നീട്ട ണമെന്ന് മെഡിക്കൽ വിദഗ്ധ സമിതി സംസ്ഥാന സർക്കാറിന് ശിപാർശ ചെയ്തു. ഇതുസംബന്ധി ച്ച് ശനിയാഴ്ച ൈവകീട്ട് ചേരുന്ന തമിഴ്നാട് മന്ത്രിസഭ യോഗത്തിനുശേഷം ഒൗദ്യോഗി ക പ്രഖ്യാപനം ഉണ്ടാവും.
വെള്ളിയാഴ്ച രാവിലെ ചെൈന്ന സെക്രേട്ടറിയറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് 19 അംഗ വിദഗ്ധ സമിതി യോഗം ചേർന്നത്. ഒേട്ടറെ രോഗപ്രതിരോധ നടപടികൾ സ്വീകരിച്ചെങ്കിലും വൈറസ് ബാധിതരുടെ എണ്ണം കൂടിവരുകയാണെന്നും ഇത് കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കുകൂടി ലോക്ഡൗൺ നീട്ടാൻ ശിപാർശ ചെയ്തതെന്നും യോഗശേഷം ഡോ. പ്രതിഭ കൗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ലോക്ഡൗൺ കാലയളവിൽ റാപിഡ് ടെസ്റ്റുകൾ ഉൗർജിതപ്പെടുത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചേരുന്ന തമിഴ്നാട് മന്ത്രിസഭ യോഗമാണ് വിദഗ്ധ സമിതി ശിപാർശ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.