നാഗർകോവിൽ:തമിഴ്നാട് ഭരിക്കേണ്ടത് ചെന്നൈ സെയിൻ്റ് ജോർജ് കോട്ടയിൽ നിന്നാകണം മറിച്ച് ഡൽഹിയിൽ നിന്നാകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നാഗർകോവിലിൽ വിവിധ സർക്കാർ ക്ഷേമനിധികൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ അടുത്തതോടെ പ്രധാനമന്ത്രി മോദിയുടെ തമിഴ്നാട്ടിലേക്കുള്ള വരവ് കൂടി ഇനിയും കൂടും. ഓരോ വരവും എൻ.ഡി.എയുടെ തോൽവി കൂടുതൽ ഉറപ്പാക്കുന്നു.
മെട്രോ ഉൾപ്പെടെ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾക്ക് നൽകുമ്പോൾ തമിഴ്നാട്ടിന് ഒന്നുമില്ല. രാജ്യത്ത് ക്രിസ്തുമസ് കാലത്ത് ക്രൈസ്തവർ ആക്രമിക്കപ്പെട്ടു. മഹാരാഷ്ട്രയിൽ മുസ്ലീങ്ങളുടെ സംവരണം എടുത്ത് കളഞ്ഞു. മണിപൂരിൽ കലാപം തുടരുന്നു. ബീഹാറിൽ സ്കൂൾ പരിസരത്ത് നിന്ന് മാംസക്കട മാറ്റുമെന്ന് പറയുന്നു. ഇവർഭരിക്കുന്ന സ്ഥലങ്ങളിൽ അശാന്തി പരത്തുകയാണ് ലക്ഷ്യം.
ദ്രാവിഡ മോഡൽ ഭരണത്തിൽ മതേതരത്വം സംരക്ഷിക്കപ്പെടുന്നു. വഖഫ് നിയമം സി.എ.എ ഇവയ്ക്ക് എതിരെ തമിഴ്നാട് സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ട് വന്നു. ശ്രീലങ്കയിൽ തുടരുന്ന അനീതികൾ അവസാനിപ്പിക്കാൻ ബി.ജെ.പിയ്ക്ക് ആയിട്ടില്ല. എന്നാണ് ബി.ജെ.പിക്ക് വെറുപ്പും വിദ്വേഷവും ഇല്ലാതെ രാജ്യം ഭരിക്കാൻ കഴിയുക.
എ.ഐ.എ.ഡി.എം.കെ നേതാവ് പഴനിസ്വാമിയും മോദിയെ പോലെ വാക്ക് കൊണ്ട് ഉള്ള കസർത്ത് നടത്തുകയല്ലാതെ കാര്യത്തിൽ ഒന്നുമില്ല. പൂജ്യവും പൂജ്യവും ചേർന്നാൽ ഫലം പൂജ്യം തന്നെ.ഭരിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തമിഴ്നാടിൻ്റെ പദ്ധതി അട്ടിമറിക്കാൻ ശ്രമം തുടങ്ങിയത് മുന്നിൽ കണ്ട് നടത്തിയ സർജിക്കൽ സ്ട്രക്ക് ആണ് വനിതകൾക്ക് മുൻകൂട്ടി 5000 രൂപ നൽകിയത്. ദ്രാവിഡ മോഡൽ 2.0 ഭരണം വീണ്ടും തമിഴ്നാട്ടിൽ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.