ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വോട്ടിന് വൻതോതിൽ കാശ് നൽകിയത് വൻ അഴിമതിയാണെന്ന ഹരജി സ ുപ്രീംകോടതി പരിഗണിച്ചില്ല. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് നടപടി പൂർത്തിയായ സാഹചര്യത്തിൽ ഹരജി പരിഗണിേക്കണ്ടെന്നാണ് സുപ്രീംകോടതിയുടെ വാദം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വോട്ടിന് നോട്ട് നൽകുന്നത് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ ഉപദേശം തേടിയിരുന്നു. തമിഴ്നാട്ടിൽനിന്ന് മാത്രം 78.12 കോടി പിടികൂടിയതും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 മണ്ഡലങ്ങൾക്ക് പുറമെ 70 മറ്റ് മണ്ഡലങ്ങളിലും വൻതോതിൽ പണം ചെലവിടുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ നേരേത്ത വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.