ചെന്നൈ: മധുര സെൻട്രൽ ജയിലിൽ വിചാരണ തടവുകാർ പ്രതിഷേധവുമായി രം ഗത്തിറങ്ങിയത് സംഘർഷത്തിനിടയാക്കി. ജയിലിൽ ഭക്ഷണം ഉൾപ്പെടെ അ ടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നൂറോ ളം റിമാൻഡ് തടവുകാർ പ്രതിഷേധിച്ചത്. ഇതിെൻറ ഭാഗമായി ഒരു വിഭാഗം തടവുകാർ ജയിൽ കെട്ടിടങ്ങളുടെ മുകളിൽ കയറി ന്യൂ ജയിൽ റോഡിലൂടെ പോയിരുന്ന വാഹനങ്ങൾക്ക് നേരെ കല്ലേറ് നടത്തി. ജയിലിലെ കാവൽ ജീവനക്കാർക്കുനേരെയും അക്രമം നടന്നു.
ജയിൽ ഉദ്യോഗസ്ഥർ തടവുകാരെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ അവർ കൂർത്ത ആയുധങ്ങൾ ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപിച്ചു. അതിനിടെ, തടവുകാർക്കിടയിലും ചേരിതിരിഞ്ഞ് അടിപിടി നടന്നു. അക്രമത്തിലേക്ക് നീങ്ങിയതോടെ ജയിലിന് പുറത്തെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം പൊലീസ് നിരോധിച്ചു.
പിന്നീട് കൂടുതൽ പൊലീസിനെ ജയിലിലേക്ക് വിളിപ്പിച്ചാണ് സംഘർഷം നിയന്ത്രിച്ചത്. ചൊവ്വാഴ്ച ൈവകീട്ട് മൂന്നര മുതൽ രണ്ടു മണിക്കൂറോളം പ്രതിഷേധം നീണ്ടു. പിന്നീട് ഉന്നത റവന്യു- പൊലീസ് ഉദ്യോഗസ്ഥർ ജയിലിലെത്തി തടവുകാരുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.