കാവേരി വിധി: എ.െഎ.എ.ഡി.എം.കെ അഴിമതിക്കാരെന്ന് ഡി.എം.കെ

ന്യൂഡൽഹി: കാവേരി നദീജല കരാർ സംബന്ധിച്ച് സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെ എ.െഎ.എ.ഡി.എം.കെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. രാഷ്ട്രീയ നേട്ടങ്ങൾക്കായി കാവേരി കേസിൽ എ.െഎ.എ.ഡി.എം.കെ ഒത്തുകളിച്ചുവെന്ന ആരോപണമാണ് ഡി.എം.കെ ഉയർത്തുന്നത്. അഴിമതിക്കാരാണ് എ.െഎ.എ.ഡി.എം. കെ പാർട്ടിക്കാരെന്നും ഡി.എം.കെ ആരോപിക്കുന്നു.

തമിഴ്നാടിനെ സംബന്ധിച്ചടുത്തോളം ഞെട്ടിപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് മുതിർന്ന ഡി.എം.കെ നേതാവ് ദുരൈ മുരുകൻ പറഞ്ഞു. തമിഴ്നാട് 192 ഘനയടി വെള്ളമാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇത് നൽകാൻ സുപ്രീംകോടതി തയാറായില്ലെന്നും ദുരൈ മുരുകൻ വ്യക്തമാക്കി.


കാവേരി നദീ ജലവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട്ടിന് നേരെയുണ്ടായത് നീതി നിഷേധമാണെന്ന് എ.െഎ.എ.ഡി.എം.കെ നേതാവ് വി.മൈത്രേയൻ പ്രതികരിച്ചു. പൂർണമായ വിധി പുറത്ത് വന്നശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Tamil Nadu Leaders Express Shock, Call SC Cauvery Verdict an Injustice-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.