ന്യൂഡൽഹി: താജ്മഹലിെൻറ സംരക്ഷണത്തിനായി യു.പി സർക്കാർ നാലാഴ്ചക്കകം ദൃശ്യങ്ങളോടുകൂടിയ രേഖ കൈമാറണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. താജിനോട് ചേർന്ന മേഖലയിൽ എന്തുകൊണ്ടാണ് പൊടുന്നനെ തുകൽ വ്യവസായങ്ങളും ഹോട്ടലുകളും ഉയരുന്നതെന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തിൽ സംസ്ഥാനം വിശദീകരണം നൽകണം. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കോടതിയെ അറിയിക്കാമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ എം.ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. പരിസ്ഥിതി പ്രവർത്തകൻ എം.സി. മേത്ത സമർപ്പിച്ച ഹരജിയെ തുടർന്നാണ് സുപ്രീംകോടതി ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.