ലഖ്നോ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദക്കെതിരെ ലൈംഗിക പരാതി നല്‍കി നിയമ വിദ് യാർഥിയെ ആൺസുഹൃത്തിനൊപ്പം ഡൽഹിയിൽ കണ്ടതായി പൊലീസ്. പീഡനപരാതി പുറത്തുവിട്ടതിനെ തുടർന്ന് പെണ്‍കുട്ടിയെ കാ ണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഡൽഹിയിലെ ഹോട്ടലിൽ പെൺകുട്ടിയെ കണ്ടതായി പൊലീസ് അറിയിച് ചു. എന്നാൽ ഇവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവര ും ഡൽഹിയിലെത്തിയെന്ന് പൊലീസിന് വ്യക്തമായത്. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും ഇരുവരും ദ്വാരകയിലെ ഹോട്ടലില്‍ താമസിച്ചതായി കണ്ടെത്തി. ആഗസ്റ്റ് 24ലെ സി.സി ടിവി ദൃശ്യങ്ങളിലാണ് ഇവരുള്ളത്. ഇരുവരും ഹോട്ടലില്‍ തിരിച്ചറിയല്‍ രേഖയായി നല്‍കിയ ആധാര്‍ കാര്‍ഡ് പൊലീസ് കണ്ടെടുത്തു. എന്നാൽ ആഗസ്റ്റ് 25 ന് തന്നെ ഇവർ ഹോട്ടലിൽ നിന്നും മറ്റെരു സ്ഥലത്തേക്ക് മാറിയിട്ടുണ്ട്. ഡൽഹിയിൽ തന്നെയാണ് പെൺകുട്ടിയും യുവാവും തങ്ങുന്നതെന്നാണ് പൊലീസ് നിഗമനം.
പീഡിപ്പിച്ചെന്ന് യുവതി പറയുന്ന വിഡിയോയും തെളിവുകളും സോഷ്യൽമീഡയിലൂടെ പുറത്തുവിടാതിരിക്കാൻ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് അഞ്ജാതൻ സ്വാമി ചിന്മായനന്ദിനെ വിളിച്ചിരുന്നു. ഇയാളോടൊപ്പമാണ് യുവതിയുള്ളതെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ സ്വദേശികളാണ് പെണ്‍കുട്ടിയും യുവാവും.
ഷാജഹാന്‍പുരില്‍ സ്വാമി ചിന്മയാനന്ദ ഡയറക്ടറായ സ്ഥാപനത്തിലെ എല്‍.എല്‍.എം വിദ്യാർഥിനിയാണ് താനുൾപ്പെടെ നിരവധി പെൺകുട്ടികളെ സ്വാമി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരോട് സഹായാഭ്യാര്‍ത്ഥനയും പെണ്‍കുട്ടി നടത്തിയിരുന്നു. പരാതിയെ തുടർന്ന് ആഗസ്റ്റ് 24ന് പെൺകുട്ടിയെ കാണാതാവുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിെൻറ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസം പൊലീസ് 72 കാരനായ സ്വാമിക്കെതിരെ കൊലപാതക ഉദ്ദേശത്തോടെ തട്ടികൊണ്ടുപോകൽ എന്ന കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പീഡനാരോപണം തെളിയാത്തതിനാൽ കേസ് എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.