മുസ്‍ലിം പെൺകുട്ടികൾ ഹിന്ദു യുവാക്കളെ കല്യാണം കഴിക്കണമെന്ന് സുരേഷ് ചാവ​ങ്കെ

തീവ്രവാദപരവും ന്യൂനപക്ഷ വിരുദ്ധവുമായ പ്രസ്താവനകളിലൂടെ എന്നും വിവാദങ്ങളിലും കേസുകളിലും പെടുന്ന വ്യക്തിയാണ് ഹിന്ദുത്വ അനുകൂല ചാനലായ സുദർശൻ ടി.വിയുടെ എഡിറ്റർ ഇൻ ചീഫ് സുരേഷ് ചാവ​ങ്കെ. ഇയാളുടെ പുതിയ വീഡിയോയും വിവാദമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഇയാൾ മുസ്ലീം പെൺകുട്ടികളോട് ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത്. മുസ്ലീം പെൺകുട്ടികൾ മതം മാറാൻ തീരുമാനിച്ചാൽ ലഭിക്കുന്ന ആനുകൂല്യങ്ങളും ഇയാൾ പട്ടികപ്പെടുത്തി.

നിരവധി മുസ്ലീം പെൺകുട്ടികൾ ഹിന്ദു ആൺകുട്ടികളുമായി പ്രണയത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ വിവാദ പ്രസംഗം തുടർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു, 'നിങ്ങൾ ഹിന്ദുക്കളെ വിവാഹം കഴിച്ച് ഹിന്ദുവായാൽ വിവാഹമോചനം നേരിടേണ്ടി വരില്ലെന്ന് ഞാൻ കാമറക്ക് മുന്നിൽ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ 'ശിശു ഉൽപ്പാദന ഫാക്ടറി' ആകേണ്ടതില്ല. ഒരാളുടെ രണ്ടാം ഭാര്യയാകില്ല'.

ഭാവിയിൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു, 'നിങ്ങൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന മുസ്ലീം പെൺകുട്ടികൾ അതിലെ ആദ്യ അംഗങ്ങളായിരിക്കും'. ഹിന്ദു ദൈവങ്ങളിൽ വിശ്വസിക്കാത്ത ആളുകളെ ദണ്ഡ്യ പരിപാടികളിൽ അനുവദിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. 'ദണ്ഡിയ കളിക്കാൻ ആഗ്രഹിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് അവരുടെ പ്രദേശത്ത് പരിപാടികൾ ക്രമീകരിക്കാം. അതിനായി ഹിന്ദു ആൺകുട്ടികളെ അയക്കാൻ ഞാൻ തയ്യാറാണ്' -ചാവ​ങ്കെ കൂട്ടിച്ചേർത്തു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി നിലനിർത്താൻ കൊലചെയ്യാൻ തയ്യാറകണമെന്ന് ഇയാൾ കഴിഞ്ഞ വർഷം പ്രസംഗിച്ചത് വിവാദമായിരുന്നു. 

Tags:    
News Summary - Suresh Chavhanke asks Muslim girls to marry Hindu boys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.