ഹിജാബ് കേസ് ഹോളി കഴിഞ്ഞ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; സ്കൂൾ പരീക്ഷ മാർച്ച് ഒമ്പതിന് ആരംഭിക്കുമെന്ന് ഹരജിക്കാർ

ന്യൂഡൽഹി: കർണാടകയിലെ വിവാദമായ ഹിജാബ് നിരോധന കേസ് പരിഗണിക്കുന്ന കാര്യം വീണ്ടും സുപ്രീംകോടതിയിൽ ഉന്നയിച്ച് ഹരജിക്കാർ. മാർച്ച് ഒമ്പതിന് പരീക്ഷ ആരംഭിക്കുകയാണെന്നും കേസ് വേഗത്തിൽ കോടതി പരിഗണിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.

അടിയന്തരമായി പരാമർശിച്ചാൽ കേസ് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. ഹോളി കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹരജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിൽ സുപ്രീംകോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഇതേതുടർന്ന് കേസ് മൂന്നംഗ ബെഞ്ചിന് കൈമാറി. എന്നാൽ, മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയോ കേസിൽ വാദം കേൾക്കുകയോ സുപ്രീംകോടതി ചെയ്തിരുന്നില്ല.

കേസിൽ വാദം കേൾക്കുന്ന കാര്യം കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിന് മുമ്പാകെ ഹരജിക്കാർ ഉന്നയിച്ചിരുന്നു. വിഷയത്തിൽ പ്രതികരിച്ച ചീഫ് ജസ്റ്റിസ് കേസ് ഉടൻ കേൾക്കാമെന്നും അതിനായി മൂന്നംഗ ബെഞ്ച് രൂപീകരിക്കാമെന്നും അറിയിച്ചിരുന്നു.

Tags:    
News Summary - Supreme Court to consider Hijab case after Holi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.