ന്യൂഡൽഹി: ദക്ഷിണ മുംബൈയിലെ ഹാജി അലി ദർഗയിലേക്കുള്ള പാതയോരത്തെ കൈയേറ്റം ഒഴിപ്പിക്കാൻ സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാറിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ െബഞ്ചിേൻറതാണ് ഉത്തരവ്. ഇന്നേക്ക് രണ്ടാഴ്ചക്കുള്ളിൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഉത്തരവിലുണ്ട്. കോടതി നൽകുന്ന അവസാന അവസരംകൂടിയാണിത്. കൊളാബ മേഖല കലക്ടർക്കാണ് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.