ന്യൂഡൽഹി: ഭീമ െകാറെഗാവ് സംഘർഷത്തിൽ മനുഷ്യാവകാശ പ്രവർത്തകരുടെ പങ്ക് തെളിയിക്കാൻ മഹാരാഷ്ട്ര കൊടുത്ത രേഖക്കെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചു. അതിസൂക്ഷ്മമായി രേഖ പരിേശാധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അഭ്യൂഹത്തിെൻറ അൾത്താരയിൽ ബലികഴിക്കാനുള്ളതല്ല സ്വാതന്ത്ര്യമെന്ന് ഭരണകൂടത്തെ ഒാർമിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ വലംകൈയും കേന്ദ്ര സർക്കാറിെൻറ അഡീഷനൽ സോളിസിറ്റർ ജനറലുമായ തുഷാർ മേത്ത മഹാരാഷ്ട്രക്കുവേണ്ടി സമർപ്പിച്ച സുപ്രധാന രേഖയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദ്യം ചെയ്തത്. തുഷാർ മേത്തയുടെ രേഖയിൽ രാജ്യത്തെ പ്രമുഖ സർവകലാശാലകളുടെയും ഉന്നത സാമൂഹിക ശാസ്ത്ര സ്ഥാപനങ്ങളുടെയും പേരുണ്ടെന്നും അവയും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണോ സർക്കാർ പറയുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
ഭീമ െകാറെഗാവ് അക്രമത്തിെൻറ പേരിൽ അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രമുഖ ചരിത്രകാരി െറാമീല ഥാപ്പർ അടക്കമുള്ള രാജ്യത്തെ ഉന്നത വ്യക്തികൾ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ, ബുധനാഴ്ച നിരവധി നാടകീയ രംഗങ്ങൾക്കാണ് സുപ്രീംകോടതി സാക്ഷ്യംവഹിച്ചത്.
അന്വേഷണത്തിൽ പുറത്തുവന്ന രേഖകളുെട അടിസ്ഥാനത്തിലായിരുന്നു അറസ്െറ്റന്ന് തുഷാർ മേത്ത വാദിച്ചു. ജൂണിൽ അറസ്റ്റിലായ മലയാളിയായ റോണ വിത്സെൻറയും സുരേന്ദ്ര ഗാഡ്ലിംഗിെൻറയും വീടുകളിൽ റെയ്ഡ് നടത്തിയപ്പോഴാണിവ കിട്ടിയതെന്നും മേത്ത തുടർന്നപ്പോൾ പ്രതികൾക്കെതിരെയുള്ള ഏറ്റവും മികച്ച െതളിവ് വ്യക്തമാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായി റോണ വിത്സെൻറ ലാപ്േടാപിൽനിന്ന് കണ്ടെത്തിയതെന്നു പറഞ്ഞ് ഏതാനും കത്തുകൾ തുഷാർ മേത്ത ജഡ്ജിമാർക്ക് കൈമാറി. ഇതു വായിച്ച്, സെമിനാറുമായി ബന്ധപ്പെട്ട രേഖകളൊന്നും തങ്ങൾക്ക് സമർപ്പിക്കേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഒരാൾ ഒരു കാര്യം അംഗീകരിക്കുന്നില്ലെന്ന് കരുതി അത് അപകടകരമാണെന്ന് അർഥമില്ലെന്ന് കൂട്ടിച്ചേർത്തു. സമർപ്പിച്ച രേഖകളിൽ പ്രഗല്ഭ സർവകലാശാലകളുടെയും ഉന്നത സാമൂഹിക ശാസ്ത്ര സ്ഥാപനങ്ങളുടെയും പേരുകളും കടന്നുകൂടിയിട്ടുണ്ട്.
അവയൊക്കെയും ഇൗ കേസിലുണ്ടോ എന്ന് കോടതി അദ്ഭുതപ്പെട്ടു. സർക്കാറിനോടുള്ള എതിർപ്പും ആയുധങ്ങളുയർത്തി സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് മനസ്സിലാക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പുണെയിൽനിന്ന് കൊണ്ടുവന്ന സാക്ഷികൾ പ്രദേശവാസികൾ അല്ലേയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും പ്രശാന്ത് ഭൂഷണും അശ്വനികുമാറും മനുഷ്യാവകാശ പ്രവർത്തകർക്കുവേണ്ടി വാദമുഖങ്ങൾ നിരത്തി. പൊലീസ് രേഖകളുമായി മാധ്യമങ്ങളെ കണ്ടതും അഭിഭാഷകർ ചോദ്യംചെയ്തു.
ഉന്നത വ്യക്തികളുെട മഹത്ത്വം തകർക്കുകയാണ് ഇതുവഴി പൊലീസ് ലക്ഷ്യമിട്ടതെന്നും അവർ കുറ്റപ്പെടുത്തി. ഇൗ കേസ് പാകപ്പെടുത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കാൻ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് സിംഗ്വി വാദിച്ചു. വാദം കേൾക്കൽ നാളെയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.