ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് പൊലീസിെൻറ കൈവശമുള്ള രേഖകളുടെ പകർപ്പ് ഭർത്താവായ ശശി തരൂർ എം.പിക്ക് നൽകാൻ കോടതി ഉത്തരവ്. അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിേൻറതാണ് ഉത്തരവ്.
പോസ്റ്റ്മോർട്ടത്തിെൻറ വിഡിയോ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകൾക്ക് പകരം ഫോേട്ടാ അടക്കമുള്ളവ വേണ്ടിവന്നതോടെയാണ് മുതിർന്ന അഭിഭാഷകൻ മുഖേന ശശി തരൂർ മജിസ്ട്രേറ്റുമായി ഇടപെട്ടത്. തരൂരിന് തെളിവുകളുടെ പുതിയ പകർപ്പ് നൽകുമെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും. 2014 ജനുവരി 17നാണ് ഹോട്ടൽമുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.