അസം നടിയുടെ ആത്മഹത്യ ഭർത്താവിലുള്ള അവിശ്വാസം മൂലമെന്ന് പിതാവ്

ഗുവഹാതി: അസം നടിയും ഗായികയുമായ ബിദിഷ ബെസ്ബാറുഹ് ആത്മഹത്യക്ക് തൊട്ടു മുൻപ് വിവാഹമോചനത്തിന് വേണ്ട നടപടികൾ ഏർപ്പാടാക്കാൻ പിതാവിനോട് ആവശ്യെപ്പട്ടിരുന്നെന്ന് റിപ്പോർട്ട്. ഭർത്താവിനോടുള്ള സ്നേഹവും വിശ്വാസവും നഷ്ടപ്പെട്ടുവെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് പിതാവിന് ബിദിഷ വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബിദിഷയുടെ പിതാവ് പറയുന്നു. 

ഗുജറാത്ത് സ്വദേശിയായ നിഷീത് ഝായാണ് ബിദിഷ ബെസ്ബാറുഹിെൻറ ഭർത്താവ്.  ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മുംബൈയിൽ താമസമായിരുന്ന ഇവർ ജൂണിലാണ് ഗുഡ്ഗാവിലെ സുഷാന്ത് അപ്പാർട്ട്മെൻറിലേക്ക് താമസം മാറ്റിയത്. 

12 ദിവസമായി വിവിധ കാരണങ്ങൾ പറഞ്ഞ് നിഷീത് ഗുഡ്ഗാവിലേക്ക് വരാതെ മുംബൈയിൽ തന്നെ തങ്ങുകയായിരുന്നെന്ന് ബിദിഷയുടെ പിതാവ് അശ്വിനി ബെസ്ബാറുഹ് പറഞ്ഞു. ഇത് മൂലം മകൾ വളരെ ദുഃഖിതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹമോചനത്തിന് ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് ബിദിഷ തനിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ ബന്ധം വിച്ഛേദിക്കാതിരിക്കാൻ ഒന്നുകൂടെ ശ്രമിക്കാൻ താൻ പറഞ്ഞു. എന്നാൽ തനിക്ക് ഭർത്താവിലുള്ള സ്നേഹവും വിശ്വാസവും നഷ്ടമായെന്നും വിവാഹമോചനം വേണമെന്നും ബിദിഷ പറഞ്ഞുവെന്നും പിതാവ് അറിയിച്ചു. 

ബിദിഷയുെട സന്ദേശം കിട്ടിയ ഉടൻ നിഷീതിനെ ബന്ധപ്പെട്ട് പെെട്ടന്നു തന്നെ ഗുഡ്ഗാവിലേക്ക് വിമാനം കയറാൻ പറഞ്ഞെങ്കിലും അവൻ കൂട്ടാക്കിയില്ല. നിഷീത് സഹവ്രർത്തകയുമായി പ്രണയബന്ധത്തിലാണെന്ന് നേരത്തെ ബിദിഷ മനസിലാക്കിയിരുന്നു. അതേ തുടർന്നാണ് മുംബൈയിൽ നിന്ന് താമസം മാറിയത്. ബന്ധം തുടരില്ലെന്ന് നിഷീത് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിനു ശേഷവും ബന്ധം തുടർന്നുവെന്ന് അവളറിഞ്ഞു. രണ്ടു ദിവസത്തേക്കെന്ന് പറഞ്ഞ് മുംബൈയിലേക്ക് പോയി 12 ദിവസമായിട്ടും മടങ്ങി വരാത്തത് അവളെ വേദനിപ്പിച്ചു. അതാണ് മരണത്തിലേക്ക് നയിച്ചതെനും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഗുവഹാതിയിലെ ഉസൻ ബസാർ സ്വദേശിയാണ് ബിദിഷ. 

തിങ്കളാഴ്ച വൈകീട്ടാണ് ബിദിഷയെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രേരണാ കുറ്റം ചുമത്തി ഭർത്താവ് നിഷീതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ നീഷീതിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. 

Tags:    
News Summary - suicide of assam actress becom infidelity in husband - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.