ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിക്കെത ിരെ വിമർശനവുമായി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ. ഇത്തരം ഹരജികൾ പ്രശ്നസമയത്ത് സമാധാനം കൊണ്ടു വരാൻ സഹായിക ്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അക്രമം നിർത്തിയാൽ മാത്രമേ ഹരജി പരിഗണിക്കു എന്നും ചീഫ് ജസ്റ്റിസ് വ് യക്തമാക്കി.
രാജ്യം പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. സമാധാനം കൊണ്ട് വരാൻ ഇത്തരം ഹരജികൾ ഉപകരിക്കില്ല. നിയമങ്ങളുടെ സാധുത പരിശോധിക്കുക മാത്രമാണ് സുപ്രീകോടതിയുടെ ചുമതലയെന്നും ബോബ്ഡേ പറഞ്ഞു. പാർലമെൻറ് പാസാക്കിയ നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കാൻ കോടതിക്ക് എങ്ങനെയാണ് സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. നിയമം ഭരണഘടനാപരമാണോ എന്നത് സംബന്ധിച്ച് ചില ധാരണകളുണ്ട്. ഹരജിക്കാരൻ നിയമവിദ്യാർഥി എന്ന നിലയിൽ അത് അറിയേണ്ടതായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അഭിഭാഷകനായ വിനീത് ദാണ്ഡേയാണ് സി.എ.എ ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾ, ആക്ടിവിസ്റ്റുകൾ, വ്യാജ പ്രചാരണം നടത്തുന്ന മാധ്യമസ്ഥാപനങ്ങൾ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എല്ലാ സംസ്ഥാനങ്ങളോടും നിയമം നടപ്പിലാക്കാൻ നിർദേശിക്കണമെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി നിരവധി ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ജനുവരി 22നാണ് ഈ ഹരജികൾ സുപ്രീംകോടതി പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.