െകാൽക്കത്ത: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമായി മാറുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ മായോ റോഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ദിന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മമത ബാനര്‍ജി ബി.ജെ.പിക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിലെ വിജയം പകർന്നുനൽകിയ ആത്മവിശ്വാസത്തിൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തൃണമൂലിെൻറ പടയോട്ടത്തിന് മമത തുടക്കം കുറിച്ചു. ബി.ജെ.പിയെ പിന്തള്ളാനുള്ള വക പൗരത്വഭേദഗതി ബില്ലിലുണ്ടെന്ന വിശ്വാസവും മമതക്കുണ്ട്. പൗരത്വ ഭേദഗതി ബിൽ നേരിട്ട് സ്വാധീനിക്കുന്ന 120 മണ്ഡലങ്ങൾ പശ്ചിമബംഗാളിലുണ്ട്. ഈ മണ്ഡലങ്ങളാണ് പശ്ചിമ ബംഗാൾ ആര് ഭരിക്കണമെന്ന് വിധിയെഴുതുക.
ഇക്കാര്യം തൃണമൂലിെൻറ മുതിർന്ന നേതാക്കൾക്കും നന്നായി അറിയാം. തിങ്കളാഴ്ച മുതൽ പാർലമെൻറിൽ പൗരത്വഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ച നടക്കുകയാണ്. സഭയിൽ നിർബന്ധമായും അംഗങ്ങളെല്ലാം ഹാജരാകണമെന്ന വിപ്പ് തൃണമൂൽ ഇതിനകം നൽകിക്കഴിഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരായ ഈ മുന്നേറ്റം രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യസമരത്തിലേക്ക് നയിക്കും. ഭരണഘടനയനുസരിച്ച് എല്ലാ വിഭാഗങ്ങള്‍ക്കും പൗരത്വം നല്കിയാല് അത് അംഗീകരിക്കും.
രാജ്യത്തുള്ള ഏതൊരു അഭയാർഥിക്കും പൗരത്വം നൽകണമെന്നുതന്നെയാണ് തങ്ങളുടെ പക്ഷം. പക്ഷേ, മതത്തിെൻറയും മറ്റുള്ളതിെൻറയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ചാല്‍ അവസാനംവരെ എതിര്‍ക്കും. പൗരത്വ ഭേദഗതി ബിൽ പസാക്കി വിവാദങ്ങളും ചര്‍ച്ചകളുമുണ്ടാക്കി സാമ്പത്തിക തകര്‍ച്ച ഉള്‍പ്പെടെയുള്ള രാജ്യത്തെ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമം- മമത ആരോപിച്ചു. ബംഗാളിൽ ബി.ജെ.പിയുടെ ശവപ്പെട്ടിയുടെ അവസാന ആണിയായി പൗരത്വപ്പട്ടികയും പൗരത്വ ഭേദഗതി ബില്ലും മാറിക്കഴിഞ്ഞതായി തൃണമൂലിലെ മുതിർന്ന നേതാക്കൾ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.