കർണാടകയിലെ അധികാര കസേരക്കായുള്ള നേതാക്കളുടെ നാടകം തുടരുകയാണ്. കോടികൾ വാഗ്ദാനം ചെയ്ത് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കം സജീവമാകുമ്പോഴും സർക്കാർ രൂപവത്കരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസും ജെ.ഡി.എസും ബി.ജെ.പിയും.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ആരംഭിച്ച നാടകീയ നീക്കങ്ങൾ രണ്ടാം ദിനമായ ബുധനാഴ്ചയും തുടർന്നു. ബംഗളൂരു ക്യൂൻസ് റോഡിലെ കെ.പി.സി.സി. ആസ്ഥാനം , ജെ.ഡി.എസിെൻറ നേതാക്കൾ യോഗം ചേർന്ന വസന്ത് നഗറിലെ ഷാങ് റില ഹോട്ടൽ, ഡോളേഴ്സ് കോളനിയിലെ യെദിയൂരപ്പയുടെ വീട്, രാജ് ഭവൻ എന്നിവിടങ്ങളായിരുന്നു ബുധനാഴ്ച ശ്രദ്ധകേന്ദ്രമായത്. ബുധനാഴ്ച രാത്രിവൈകിയും ചർച്ചകളും വാഗ്ദാനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും തുടരുകയാണ്. ഏറ്റവും ഒടുവിലായി, വ്യാഴാഴ്ച രാവിലെ യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമെന്ന ബി.ജെ.പി. വക്താവിെൻറ ട്വിറ്റർ സന്ദേശം േകാൺഗ്രസ്, ജെ.ഡി.എസ്. നേതാക്കളിൽ അമ്പരപ്പുണ്ടാക്കി.
•രാവിലെ 10.20 - കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കറും ജെ.പി. നഡ്ഡയും ബംഗളൂരുവിലെത്തി ബി.ജെ.പി. നേതാക്കളുമായി ചർച്ച നടത്തുന്നു.
•10.25 -പാർട്ടി യോഗത്തിനുശേഷം ഗവർണറെ കണ്ട് സർക്കാർ രൂപവത്കരിക്കുന്നതിനുള്ള അവകാശ വാദം ഉന്നയിക്കുമെന്ന് ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ് യെദിയൂരപ്പയുടെ പ്രതികരണം
•10.33 -ജെ.ഡി.എസിെൻറ പാർലമെൻററി പാർട്ടി യോഗം വസന്ത് നഗറിലെ ഷാങ്റിലെ ഹോട്ടലിൽ നടക്കുന്നു. ജെ.ഡി.എസിെൻറ രണ്ടു എം.എൽ.എമാർ യോഗത്തിൽ എത്താത്തതിൽ ആശങ്ക.
•11.05 - യെദിയൂരപ്പ രാജ് ഭവനിൽ എത്തുന്നു
•11.17 - സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് രണ്ടു കത്തുകൾ ബി.ജെ.പി. നേതാക്കൾ ഗവർണർ വാജുഭായ് വാലക്ക് കൈമാറുന്നു
•11.23 - റാണിബെന്നൂർ മണ്ഡലത്തിലെ സ്വതന്ത്ര എം.എൽ.എ ആർ. ശങ്കർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ഗവർണർക്ക് കത്തുനൽകുന്നു
•11.32 - കോൺഗ്രസ് എം.എൽ.എമാരെല്ലാം ഒറ്റക്കെട്ടാണെന്നും ആറോളം ബി.ജെ.പി എം.എൽ.എമാരുമായി തങ്ങൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് എം.ബി. പാട്ടീൽ
•11.50 -ജെ.ഡി.എസ് എം.എൽ.എമാരായ നാഗൻഗൗഡയും രാജവെങ്കട്ടപ്പ നായികും തങ്ങൾ ബംഗളൂരുവിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും കുമാരണ്ണക്ക് (എച്ച്.ഡി. കുമാരസ്വാമി) ഒപ്പമാണെന്നും അറിയിക്കുന്നു
•11.58 -ഗവർണറെ സന്ദർശിച്ചശേഷം യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സംഘം പുഞ്ചിരിയോടെ പുറത്തേക്ക് വരുന്നു. കർണാടകയിലെ മുഖ്യമന്ത്രിയായി യെദിയൂരപ്പയെ സത്യപ്രതജ്ഞ ചെയ്യാൻ എത്രയും വേഗം അനുവദിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടുവെന്ന് നേതാക്കൾ
•12.04 -ബി.ജെ.പി നേതാക്കൾ ജെ.ഡി.എസ്. എം.എൽ.എമാരെ സ്വാധീനിച്ച് വശത്താക്കാൻ ശ്രമിക്കുകായണെന്ന് അഞ്ചോളം എം.എൽ.എമാരുമായി അവർ ബന്ധപ്പെട്ടെന്നും ശ്രാവണ ബെലഗോളയിൽനിന്നുള്ള ജെ.ഡി.എസ് എം.എൽ.എ ബാലകൃഷ്ണയുടെ ആരോപണം.
•12.00 - മുഴുവൻ എം.എൽ.എമാരും എത്താത്തിനെതുടർന്ന് കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം വൈകുന്നു
•12.15 - ജെ.ഡി.എസിെൻറ നിയമസഭ പാർട്ടി നേതാവായി എച്ച്.ഡി. കുമാരസ്വാമിയെ പ്രഖ്യാപിച്ചു
•12.30 - ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയുടെ വാർത്താസമ്മേളനം. കുതിരകച്ചവടത്തിന് പേരുകേട്ട പാർട്ടിയാണ് ബി.ജെ.പിയെന്നും തങ്ങളുടെ എം.എൽ.എമാരെയും 100 കോടിയോളം വാഗ്ദാനം ചെയ്ത് ബി.ജെ.പി. സമീപിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. മനുഷ്യൻ തീരുമാനിക്കും ദൈവം നടപ്പാക്കുമെന്നും ഇപ്പോൾ തങ്ങൾക്ക് പരീക്ഷണ സമയമാണെന്നും അദ്ദേഹം പറഞ്ഞു.
•1.35 -ബി.ജെ.പി. കുതിരകച്ചവടം നടത്തുകയാണെന്ന ആരോപണത്തെ തള്ളി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ഡേക്കർ രംഗത്ത്. തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്ന് പ്രഖ്യാപനം
•3.00 - മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളെ കാണുന്നു. ജെ.ഡി.എസിനെ പിന്തുണക്കാൻ കോൺഗ്രസ് ഐക്യകണ്ഠേന തീരുമാനമെടുത്തെങ്കിലും ഗവർണറെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശം നിയമപരമായി തങ്ങൾക്കാണെന്നും ഗുലാം നബി ആസാദ്.
•4.30 -കോൺഗ്രസ് ആസ്ഥാനത്ത് ടൂറിസ്റ്റ് എ.സി ബസ് എത്തുന്നു. കോൺഗ്രസ് എം.എൽ.എമാർ ബസിലേക്ക്. ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിലേക്കെന്ന് പ്രചരണം. റിസോർട്ടിലേക്ക് പോകുന്നതിന് മുമ്പ് ഗവർണർക്ക് മുന്നിൽ എം.എൽ.എമാരെ എത്തിക്കാൻ നീക്കം
•5.00 -ജെ.ഡി.എസ് എ.എൽ.എമാർ രാജ് ഭവന് മുന്നിലെത്തുന്നു
•5.20 - പത്തു വീതം കോൺഗ്രസ്,ജെ.ഡി.എസ്.എം.എൽ.എമാർക്ക് ഗവർണറെ കാണാൻ അനുമതി
•5.45 - ഗവർണറെ കണ്ടശേഷം കെ.പി.സി.സി. പ്രസിഡൻറ് പരമേശ്വര മാധ്യമങ്ങളെ കാണുന്നു. ഭരണഘടന പ്രകാരം ഉചിതമായ തീരുമാനം എടുക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയെന്ന് പരമേശ്വര
•7.30 -കെ.പി.സി.സി. ആസ്ഥാനത്തുനിന്ന് കോൺഗ്രസ് എം.എൽ.എമാരെ ബസിൽ മടങ്ങുന്നു
•7.45 -ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് കൊണ്ടുപോയെന്ന് റിപ്പോർട്ട്
•8.00 -ഹോട്ടലിലോ റിസോർട്ടിലോ പോയാലും തങ്ങളുടെ എം.എൽ.എമാർ ഒറ്റക്കെട്ടാണെന്നും കുതിരക്കച്ചവടം തുടരുന്നതിനാൽ എം.എൽ.എമാരെ ഒന്നിച്ചുനിർത്താൻ നിർബന്ധിതരായിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് അശോക് ഗെഹ് ലോട്ട്
•8.15 -ബി.എസ്. യെദിയൂരപ്പ വ്യാഴാഴ്ച രാവിലെ 9.30ന് രാജ് ഭവനിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി. വക്താവും എം.എൽ.എയുമായ എസ്. സുരേഷ്കുമാറിെൻറ ട്വീറ്റ്. ഗവർണർ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതേ ട്വിറ്റർ സന്ദേശം ഷെയർ ചെയ്ത് മറ്റു ബി.ജെ.പി. നേതാക്കളുടെയും സ്ഥിരീകരണം.
•8.20 - ഗവർണർ തീരുമാനം അറിയിക്കുന്നതിന് മുന്നെ ബി.ജെ.പി. എം.എൽ.എ സത്യപ്രതിജ്ഞ നടക്കുമെന്ന് പറഞ്ഞതിൽ പ്രതിഷേധം. ചീഫ് ജസ്റ്റിനെ കണ്ട് പരാതി നൽകുമെന്ന് കോൺഗ്രസ്. ഡെൽഹിയിൽ പി. ചിദംബരത്തിെൻറ നേതൃത്വത്തിൽ അടിയന്തര വാർത്താസമ്മേളനം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.