മധ്യപ്രദേശ് പീഡനം: കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും

മന്ദ്സൗർ: മധ്യപ്രദേശിലെ മന്ദ്സൗറിൽ എട്ടു വയസ്സുകാരിയെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘം (എസ്.െഎ.ടി) അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് പ്രദേശവാസികളായ രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു.

ബയ്യു എന്ന ഇർഫാൻ(20), ആസിഫ്(24) എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവം വലിയ ജനരോഷത്തിനു കാരണമാവുകയും പെൺകുട്ടിക്ക് നീതി തേടി ആയിരങ്ങൾ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ ചികിത്സാ ചിലവുകളും വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്ന് മധ്യപ്രദേശ് വനിത-ശിശു വികസന വകുപ്പു മന്ത്രി അർച്ചന ചിറ്റ്നിസ് വാഗ്ദാനം ചെയ്തു. 

അതേ സമയം,തെൻറ മകൻ നിരപരാധിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കേസ് സി.ബി.െഎ അന്വേഷിക്കണമെന്നും കേസിലെ രണ്ടാം പ്രതി ആസിഫിെൻറ മാതാവ് ആവശ്യപ്പെട്ടു. മകൻ കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷ തന്നെ നൽകണമെന്നും അവർ പറഞ്ഞു.

ജൂൺ 26നായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവ് കുറച്ചകെല കാത്തു നിൽക്കുന്നുണ്ടെന്നും തങ്ങൾ പിതാവിെൻറ അടുത്തെത്തിക്കാമെന്നും പറഞ്ഞ് പറ്റിച്ച് പെൺകുട്ടിയെ സ്കൂളിൽ നിന്ന് പ്രതികൾ മധുരം നൽകി  കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു

Tags:    
News Summary - Special Investigation Team will investigate Mandsaur rape case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.