ബംഗളൂരു: കർണാടകയുടെ തെക്കൻ മേഖലകളിലെ മണ്ഡലങ്ങൾ പോളിങ്ങിൽ റെക്കോഡിട്ടതോടെ മനക്കണക്കുകൂട്ടി നേതാക്കൾ. 2014 ലെ തെരഞ്ഞെടുപ്പിൽ 52.39 ശതമാനം പോളിങ് രേഖപ്പെടുത്തിയ മേഖലയിൽ ഇത്തവണ 68.56 ശതമാനമെന്ന റെക്കോഡിട്ടു. കോൺഗ്രസിനും ജെ.ഡി.എസിനും ഒരുപോലെ വേ രോട്ടമുള്ള മേഖലയിൽ സഖ്യത്തിനുള്ളിലെ പ്രശ്നങ്ങൾ മറികടക്കാൻ ഇരുപാർട്ടികളും അടിത്തട്ടിളക്കിയുള്ള പ്രചാരണം നടത്തിയതാണ് പോളിങ് ശതമാനം വർധിപ്പിച്ചത്. പോളിങ് വർധിച്ചത് ഫലം തങ്ങൾക്ക് അനുകൂലമാക്കുമെന്ന അവകാശവാദവുമായി കോൺഗ്രസ്- ജെ.ഡി.എസ് സഖ്യവും ബി.ജെ.പിയും രംഗത്തെത്തി. 14ൽ 12 സീറ്റ് സഖ്യം നേടുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും 14ൽ 10 സീറ്റ് നേടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കർണാടകയിലെ 28 മണ്ഡലങ്ങളിലെ ദക്ഷിണ കന്നട, ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ചിത്രദുർഗ, തുമകുരു, മാണ്ഡ്യ, മൈസൂരു, ചാമരാജ് നഗർ, ബംഗളൂരു റൂറൽ, ചിക്കബല്ലാപുര, കോലാർ, ബംഗളൂരു സൗത്ത്, ബംഗളൂരു നോർത്ത്, ബംഗളൂരു സെൻട്രൽ എന്നീ മണ്ഡലങ്ങളിലാണ് വോെട്ടടുപ്പ് പൂർത്തിയായത്. കോൺഗ്രസ് 10ഉം ജെ.ഡി.എസ് നാലും ബി.ജെ.പി 13ഉം സീറ്റിലാണ് ജനവിധി തേടിയത്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാർഥിയായ നിഖിൽ ഗൗഡക്കെതിരെ നടി സുമലത മത്സരിച്ച മാണ്ഡ്യയിലാണ് കനത്ത പോളിങ് നടന്നത്; 80.23 ശതമാനം. അപ്രതീക്ഷിത സ്ഥാനാർഥിത്വത്തിലൂടെ ബി.ജെ.പി തേജസ്വി സൂര്യയെ രംഗത്തിറക്കിയ ബംഗളൂരു സൗത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ്; 53.47 ശതമാനം.
മറ്റു 11 മണ്ഡലങ്ങളിലും പോളിങ് ഉയർന്നപ്പോൾ ബംഗളൂരു നഗരത്തിലെ മൂന്നു മണ്ഡലങ്ങളിലും വിപരീത ചിത്രമായി. ബംഗളൂരു സൗത്ത്, ബംഗളൂരു നോർത്ത്, ബംഗളൂരു സെൻട്രൽ എന്നിവിടങ്ങളിലാണ് മോശം പോളിങ് രേഖപ്പെടുത്തിയത്. എല്ലാ തെരഞ്ഞെടുപ്പുകളോടും ബംഗളൂരുവിലെ നഗര വോട്ടർമാർ കാണിക്കുന്ന ഉദാസീന സമീപനം ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തൽ. വാശിയേറിയ മത്സരം നടന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ബംഗളൂരുവായിരുന്നു വോെട്ടടുപ്പിൽ പിന്നിൽ. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട അവസാന കണക്കുപ്രകാരം, നോർത്ത്- 54.63, സെൻട്രൽ- 53.53, ബംഗളൂരു സൗത്ത് -53.47 ശതമാനം എന്നിങ്ങനെയാണ് വ്യാഴാഴ്ചത്തെ വോട്ടിങ് നില. കഴിഞ്ഞതവണ ഇത് യഥാക്രമം 55.8, 56.5, 55.6 ശതമാനമായിരുന്നു. ഏറിയപങ്കും കുടിയേറ്റ വോട്ടുകളുള്ള നഗരത്തിൽ പെസഹ വ്യാഴവും ദുഃഖവെള്ളിയുമടക്കമുള്ള അവധിദിവസങ്ങളും ഒന്നിച്ചെത്തിയപ്പോൾ കൂടുതൽ പേരും നാട്ടിലേക്ക് മടങ്ങിയതാണ് പോളിങ് തീരെ കുറയാനിടയാക്കിയത്. കർണാടകയുടെ ൈഹെദരാബാദ്- കർണാടക, മുംബൈ- കർണാടക മേഖലകളിലെ 14 മണ്ഡലങ്ങളിൽ ചൊവ്വാഴ്ചയാണ് വോെട്ടടുപ്പ്. വെള്ളിയാഴ്ച നേതാക്കളെല്ലാം വടക്കൻ മേഖലയിൽ പ്രചാരണത്തിനിറങ്ങി. ലിംഗായത്ത് ഭൂരിപക്ഷ മേഖലയായ ഇവിടെ 14ൽ 10 എണ്ണം ബി.ജെ.പിയുടെയും നാലെണ്ണം കോൺഗ്രസിെൻറയും സിറ്റിങ് മണ്ഡലങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.