ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പിൻവാങ്ങിയ കഥാപാത്രമായി കോൺഗ്രസ് മുൻ അധ്യക ്ഷ സോണിയ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ് ക ഗാന്ധി എന്നിവർ കോൺഗ്രസിെൻറയും പ്രതിപക്ഷ നിരയുടെയും പ്രചാരണ പ്രവർത്തനങ്ങളെ ക ളംനിറഞ്ഞ് നയിക്കുേമ്പാൾ, പിൻവാങ്ങി നിൽക്കുന്നുവെങ്കിലും മക്കൾക്ക് പിൻബലമായി സോണിയയുണ്ട്.
ഇൗ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണ വേദികളിൽ സോണിയ ഇനിയും എ വിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. റായ്ബറേലിയിൽ മത്സരിക്കുമെങ്കിലും യു.പിയിലേക്ക് ഇനിയും പോയിട്ടില്ല. കോൺഗ്രസിെൻറ പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിൽ പ്രസംഗിക്കാൻ ൈമക്ക് നീട്ടിയിട്ടും ഒഴിഞ്ഞുമാറുകയാണ് സോണിയ ചെയ്തത്. അനാരോഗ്യം അതിനൊരു കാരണമാണെങ്കിലും, പാർട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തം മക്കൾക്ക് വിട്ടുകൊടുക്കുകയാണ് അവർ ചെയ്യുന്നത്.
പ്രസംഗ വേദികളിൽ ഇല്ലെങ്കിലും പ്രവർത്തക സമിതി യോഗങ്ങൾ, പ്രകടനപത്രിക തയാറാക്കൽ, സ്ഥാനാർഥി നിർണയം തുടങ്ങിയ നയപരവും സുപ്രധാനവുമായ പ്രവർത്തനങ്ങളിൽ സോണിയയുടെ കൈയൊപ്പുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ശനിയാഴ്ചയാണ് ഡൽഹിയിൽ ആദ്യമായി സോണിയ പ്രസംഗിച്ചത്. അതാകെട്ട, പാർട്ടിയുടെ പ്രചാരണ യോഗമായിരുന്നില്ല. തെരഞ്ഞെടുപ്പു പ്രമാണിച്ച് ജനകീയ അജണ്ട എന്ന പരിപാടിയിലായിരുന്നു.
ആസൂത്രിത ഗൂഢാലോചനയിലൂടെ ബി.ജെ.പി രാജ്യത്തിെൻറ ആത്മാവ് നശിപ്പിക്കുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ പറഞ്ഞു. ദേശഭക്തിക്ക് പുതിയ നിർവചനം ചമക്കുകയാണ് ബി.ജെ.പി. എതിർ ശബ്ദങ്ങൾ അമർച്ചചെയ്യാൻ ശ്രമിക്കുന്നു. നാനാത്വം അംഗീകരിക്കാത്തവരെ ദേശഭക്തരെന്ന് വിളിക്കുന്നു. വിശ്വാസം മുറുകെ പിടിക്കുന്നവർ ആക്രമിക്കപ്പെടുേമ്പാൾ മോദി സർക്കാർ പിൻവലിഞ്ഞു കളയുന്നു.
ജനങ്ങൾക്ക് അവസരം നൽകുകയല്ല, ചില വ്യവസായികൾക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയാണ് സർക്കാറെന്ന് സോണിയ കുറ്റപ്പെടുത്തി. കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ നടപ്പാക്കാനും നിരീക്ഷിക്കാനും അധികാരം കിട്ടിയാൽ വ്യക്തമായ സംവിധാനം രൂപപ്പെടുത്തുമെന്ന് സോണിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.