ന്യൂഡൽഹി: വിമാനത്തിന്റെ ജനാലക്ക് താഴെ മുറുക്കാൻ കറ പറ്റിയ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് ഛത്തീസ്ഗഢ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ. "ആരോ അവരുടെ അടയാളം ഉപേക്ഷിച്ചുപോയിരിക്കുന്നു" എന്ന ശീർഷകം നല്കിയാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്. വിമാനത്തിന്‍റെ വിൻഡോ സീറ്റിനടുത്തിരുന്ന് ആരോ വെറ്റില മുറുക്കിത്തുപ്പിയതിന്‍റെ കറയാണ് ചിത്രത്തിലുള്ളത്.
ആയിരക്കണക്കിനാളുകളാണ് ചിത്രം ലൈക്ക് ചെയ്യുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. വൃത്തിയും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരവധി പരിപാടികൾ നടത്തുന്നുണ്ടെങ്കിലും ഇത്തരം വിഷയത്തെ ഗൗരവമായി കാണാത്തവർ ഇന്ത്യയിൽ ധാരാളമുണ്ടെന്ന് ആളുകൾ അഭിപ്രായം പങ്കുവെച്ചു. പൊതു സ്ഥലങ്ങളിലും പ്രശസ്തമായ നിരവധി സ്മാരകങ്ങൾക്ക് ചുറ്റുമായി മുറുക്കാന്‍റെയും വെറ്റിലയുടെയും കറകൾ കാണുന്നത് പതിവാണെങ്കിലും ആളുകൾ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലമാണ് വിമാനമെന്നും ചിലർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.