കേന്ദ്ര ഔദാര്യത്തിന് ഇനിയും എത്ര കാത്തിരിക്കണം -സ്റ്റാലിൻ

ചെന്നൈ: സംസ്ഥാനങ്ങൾ സ്വയംഭരണാധികാരമുള്ളതായിരിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന ഫെഡറൽ ഗവൺമെന്റാണ് കേന്ദ്രത്തിൽ പ്രവർത്തിക്കേണ്ടതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള ഉന്നതതല സമിതി റിപ്പോർട്ടിന്റെ ആദ്യഭാഗം തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിച്ചാണ് സ്റ്റാലിൻ ഈ ആവശ്യമുന്നയിച്ചത്.

ജനങ്ങളുടെ സ്വപ്നങ്ങൾ പൂർണമായി നിറവേറ്റാൻ സംസ്ഥാന സർക്കാറുകൾക്ക് കഴിയുന്നില്ല. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന ഭരണകൂടം കേന്ദ്രത്തിൽ ഇല്ലാത്തതാണ് ഇതിന് കാരണം. നിലവിലുള്ള അധികാരം ഉപയോഗിച്ച് മാത്രമേ സാമൂഹിക നീതി, വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ പുരോഗതി കൈവരിക്കാനാവുന്നുള്ളൂ.

എല്ലാ അധികാരങ്ങളും കൈവശം വെച്ചിരിക്കുന്ന കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ മനോഭാവത്തോടെ അവ ഉപയോഗിക്കുന്നു. സംസ്ഥാന സർക്കാറുകളെ ബഹുമാനിക്കുന്നില്ല. ഓരോ കാര്യത്തിനും കേന്ദ്രത്തിന്റെ പ്രീതിക്കായി സംസ്ഥാന സർക്കാറുകൾ കാത്തിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളും സ്വയംഭരണാധികാരമുള്ളതായിരിക്കണം. മറ്റു സംസ്ഥാനങ്ങൾ ഇത് തുറന്ന് പറയുന്നില്ലെങ്കിലും അവരുടെയും മനസ്സിലിരിപ്പ് ഇത് തന്നെയാണ്. രാഷ്ട്രീയ അതിരുകൾ പരിഗണിക്കാതെ എല്ലാവരും തങ്ങളുടെ രാഷ്ട്രീയ നയമായി ഇത് അംഗീകരിക്കണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - How much longer do we have to wait for central generosity - Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.