ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി ലഫ്. ഗവർണറുടെ ഒാഫിസിൽ നടത്തുന്ന കുത്തിയിരിപ്പു സമരത്തിന് പിന്തുണയുമായി നാലു പ്രതിപക്ഷ മുഖ്യമന്ത്രിമാർ കളത്തിലിറങ്ങിയത് കോൺഗ്രസ് കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല. മോദിസർക്കാറിെൻറ വികല സമീപനങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ െഎക്യം ശക്തിപ്പെടുന്ന ഘട്ടത്തിൽ തന്നെയാണ്, പ്രധാന പ്രതിപക്ഷമായ കോൺഗ്രസിെൻറ വിചിത്ര നിലപാട്.
കെജ്രിവാളിനെ കാണാൻ മുഖ്യമന്ത്രിമാരായ മമത ബാനർജി, പിണറായി വിജയൻ, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവർ അനുമതി ചോദിച്ചെങ്കിലും ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ നിഷേധിക്കുകയായിരുന്നു. തുടർന്ന് അവർ ശനിയാഴ്ച രാത്രി കെജ്രിവാളിെൻറ വസതിയിലെത്തി ഭാര്യ സുനിതയെ കാണുകയും സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ഡൽഹി പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ നീക്കം ഇത്രയേറെ പുരോഗമിച്ചിട്ടും കോൺഗ്രസ് മുഖ്യമന്ത്രിമാരോ എ.െഎ.സി.സി നേതൃത്വമോ കണ്ടഭാവം നടിച്ചില്ല. പ്രതിപക്ഷ െഎക്യം ആവശ്യപ്പെടുേമ്പാൾ തന്നെ, ആം ആദ്മി പാർട്ടിക്കും അവരെ പിന്തുണക്കുന്ന പ്രതിപക്ഷ നീക്കങ്ങൾക്കും കോൺഗ്രസ് എതിരാണ്. ഡൽഹിയിൽ 15 വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ചത് ആം ആദ്മി പാർട്ടിയുടെ മുന്നേറ്റമാണ്. പഞ്ചാബിലും കോൺഗ്രസിന് എ.എ.പി വെല്ലുവിളി തന്നെ. മോദിസർക്കാറിനും ബി.ജെ.പിക്കും തലവേദനയായി മാറിയിരിക്കുന്ന കെജ്രിവാളിെൻറ സമരത്തെ കോൺഗ്രസ് അവഗണിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.
കെജ്രിവാൾ നടത്തുന്ന സമരത്തെ ഡൽഹിയിലെത്തിയ നാലു മുഖ്യമന്ത്രിമാർ മാത്രമല്ല പിന്തുണക്കുന്നത്. ബിഹാറിൽ കോൺഗ്രസിെൻറ സഖ്യകക്ഷിയായ ആർ.ജെ.ഡി, ജമ്മു- കശ്മീരിലെ നാഷനൽ കോൺഫറൻസ്, ഗുജറാത്തിൽ പിന്തുണച്ച പേട്ടൽ വിഭാഗ നേതാവ് ഹാർദിക് പേട്ടൽ തുടങ്ങിയവർ കെജ്രിവാളിെൻറ സമരത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചവരാണ്. ഡൽഹിയെപ്പോലെ കോൺഗ്രസ് ഭരിക്കുന്ന പുതുച്ചേരിക്കും പൂർണ സംസ്ഥാന പദവിക്ക് സമ്മർദമുണ്ട്. ഇതിനെല്ലാമിടയിലും അകലം പാലിച്ചു നിൽക്കുകയാണ് കോൺഗ്രസ്.
ഇതാകെട്ട ബി.ജെ.പിയിതര, കോൺഗ്രസിതര മൂന്നാംചേരിയെന്ന കാഴ്ചപ്പാടിന് ശക്തി പകർന്നു. മമത ബാനർജി അതിെൻറ നേതൃത്വം ഏറ്റെടുത്ത് കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തിറങ്ങിയതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാഴ്ച. കടുത്ത ശത്രുതക്കിടയിലും ഇൗ നീക്കത്തിൽ സി.പി.എം മുഖ്യമന്ത്രിയെ ഒപ്പം കൂട്ടാനും മമത തയാറായി. കുമാരസ്വാമിയുടെ ബംഗളൂരുവിലെ സത്യപ്രതിജ്ഞക്ക് അണിനിരന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരിൽ അരവിന്ദ് കെജ്രിവാളുമുണ്ടായിരുന്നു. മറ്റെല്ലാ കോൺഗ്രസിതര മുഖ്യമന്ത്രിമാരുടെയും പിന്തുണ കിട്ടാൻ അത് കൂടുതൽ സഹായകമായി മാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.