ന്യൂഡൽഹി: കര, നാവിര, വ്യോമ സേനകളിലായി 1.35 ലക്ഷം ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. കരസേനയിൽ 1.18 ലക്ഷം, നാവിക സേനയിൽ 11,587, വ്യോമസേനയിൽ 5,819 ഒഴിവുമാണ് ഉള്ളത്. ജൂനിയർ കമ്മീഷൻഡ് ഓഫിസർമാരുടെ 40000 ഒഴിവുകളും അഗ്നിവീർ ആയി ആകെ 3,000 ഒഴിവുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ-വായു എന്ന പേരിൽ 3,000 ഒഴിവുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട് എന്നും പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട് ലോക് സഭയിൽ അറിയിച്ചു.
എല്ലാ വർഷവും മൂന്നു സേനകളിലുമായി 60,000ത്തോളം ശരാശരി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇതിൽ 50000 ഉം കരസേനയിലാണ്. നിലവിൽ 1,08,685 ഒഴിവുകളാണ് കരസേനയിൽ നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.