ന്യുഡൽഹി: കോവിഡ് ചികിത്സക്കായി മലേറിയയുടെ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്കക്ക് നൽകിയില്ലെങ ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപിെൻറ ഭീഷണിക്ക് പിന്നാലെ 2.9 കോടി ഡോസ് മരുന്ന് അമേരിക്ക യിലേക്ക് കയറ്റുമതി ചെയ്ത സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. ‘ഇന്ത്യ മറുത്തൊന്നും ആഗ്ര ഹിക്കാതെ നിങ്ങളുടെ ആവശ്യം അംഗീകരിച്ചു. ഇനി യു.എസ് വികസിപ്പിച്ചെടുത്തേക്കാവുന്ന കോവിഡ് 19 വാക്സിൻ ഭാവിയിൽ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കുമ്പോൾ ഇന്ത്യക്ക് ആദ്യ പരിഗണന നൽകുമോ' എന്നാണ് ശശി തരൂർ ഡോണൾഡ് ട്രംപിനെ പരാമർശിച്ച് ട്വിറ്ററിൽ ചോദിച്ചത്.
അമേരിക്കയിൽ കോവിഡ് 19 പ്രതിരോധ വാക്സിനുവേണ്ടിയുള്ള പരീക്ഷണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. മൈക്രോസോഫ്റ്റ് തലവനും ലോകസമ്പന്നനുമായ ബിൽഗേറ്റ്സ്, കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്ന മികച്ച് ഏഴ് കമ്പനികൾക്ക് ഫാക്ടറി നിർമിക്കാൻ വമ്പൻ തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു തരൂറിെൻറ പ്രതികരണം. 'പ്രതികാരനടപടി പോലെയല്ല സൗഹൃദം. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യസമയത്ത് സഹായിക്കണം. എന്നാൽ ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് ആവശ്യമായ അളവിൽ ലഭ്യമാക്കണം'- ഇങ്ങനെയായിരുന്നു രാഹുലിെൻറ ട്വീറ്റ്.
ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് അമേരിക്കക്ക് നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപിെൻറ ഭീഷണിക്ക് പിന്നാലെ കേന്ദ്ര സർക്കാർ മരുന്ന് നൽകാമെന്ന് സമ്മതിച്ചതിനെ തരൂർ വിമർശിച്ചിരുന്നു.
'ലോകകാര്യങ്ങളിൽ ദശാബ്ദങ്ങളായുള്ള തൻെറ പരിചയത്തിൽ ഒരു രാജ്യത്തലവൻ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് അമേരിക്കക്കുള്ളതാകുന്നത്? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കക്ക് അത് സ്വന്തമാകൂ' - ശശി തരൂർ തുറന്നടിച്ചു.
Mr President @realDonaldTrump, since India has selflessly agreed to give you the supply you seek of hydroxychloroquine, will you grant India first priority in sharing with us any #COVID19 vaccine that might be developed in US labs? @USAndIndia @USAmbIndia @PMOIndia https://t.co/M7Pze4d9CC
— Shashi Tharoor (@ShashiTharoor) April 8, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.