ന്യൂഡൽഹി: 29 അക്ഷരങ്ങളുള്ള പുതിയ, കടിച്ചാൽ പൊട്ടാത്ത വാക്ക് ട്വിറ്ററില്‍ കുറിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ . ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന അദ്ദേഹത്തിെൻറ വാക്കിെൻറ അർഥമറിയാൻ പലരും ഗൂഗിള്‍ തപ്പി.
മൂല്യമില്ലാത്ത പ്രവൃത്തിയേയോ ശീലത്തേയോ കുറിക്കുന്നതാണ് ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ. ‘മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക’ എന്ന അർഥത്തിലും പ്രയോഗിക്കാറുണ്ട്. തരൂരിെൻറ പ്രയോഗം സമൂഹ മാധ്യമങ്ങളിൽ സൂപ്പര്‍ ഹിറ്റായി. ഇന്നലെ ആളുകള്‍ ഏറ്റവും കൂടുതല്‍ ചികഞ്ഞ വാക്കും ഇതാണ്.
‘ദ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ (വിരോധാഭാസ പ്രധാനമന്ത്രി) എന്ന തെൻറ പുതിയ പുസ്തകത്തെ കുറിച്ചുള്ള ട്വീറ്റിലാണ് പറയാൻപോലും കഠിനമായ വാക്ക് തരൂർ കുറിച്ചത്.
400 പേജ് നീണ്ട പുതിയ പുസ്തകം വൃഥവ്യായാമത്തിനും അപ്പുറമാണെന്നും പുസ്തകത്തിെൻറ മുൻകൂർ ഒാർഡർ ആരംഭിച്ചിട്ടുണ്ടെന്നുമാണ് തരൂർ ബുധനാഴ്ച ട്വീറ്റ് ചെയ്തത്.
2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെൻറിലെ പ്രസംഗത്തിനിടെ ജേക്കബ് റീസ് മോഗ് എം.പി ആണ് ‘floccinaucinihilipilification’ എന്ന് പ്രയോഗിച്ച് ശ്രദ്ധ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.