ന്യൂഡൽഹി: മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻെറ കയറ്റുമതി നിർത്തുകയാണെങ്കിൽ തിര ിച്ചടി നേരിേടണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ ഭീഷണിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി.
ലോകകാര്യങ്ങളിൽ ദശാബ്ദങ്ങളായുള്ള തൻെറ പരിചയത്തിൽ ഒരു രാജ്യത്തലവൻ മറ്റൊരു രാജ്യത്തലവനെ ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് അമേരിക്കക്കുള്ളതാകുന്നത്? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കക്ക് അത് സ്വന്തമാകൂവെന്നും ശശി തരൂർ തുറന്നടിച്ചു.
അതേ സമയം ട്രംപിൻെറ ഭീഷണിക്കുപിന്നാലെ മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻെറ കയറ്റുമതി നിയന്ത്രണം ഇന്ത്യ ഭാഗികമായി നീക്കിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള മരുന്ന് കൈവശമുണ്ടെന്നും അധികമുള്ളതാണ് കയറ്റുമതി െചയ്യുന്നതെന്നും അധികൃതർ അറിയിച്ചിരുന്നു.
Never in my decades of experience in world affairs have I heard a Head of State or Govt openly threatening another like this. What makes Indian hydroxychloroquine "our supply", Mr President? It only becomes your supply when India decides to sell it to you. @USAndIndia https://t.co/zvSPEysTNf
— Shashi Tharoor (@ShashiTharoor) April 7, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.