ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന ഡൽഹി ശാഹീൻ ബാഗിൽ സമരക്കാർക്കുനേരെ വെടിയുതിർത്ത കപിൽ ഗുജ്ജറിന് ആം ആദ്മി പാർട്ടിയുമായി ബന്ധമില്ലെന്ന് കുടുംബം. കപിൽ ഗുജ്ജറിനോ കുടുംബത്തിലെ മറ്റ് അംഗങ്ങൾ ക്കോ ആം ആദ്മി പാർട്ടിയുമായി ബന്ധമില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിനെത്തിയ എ.എ.പി പ് രവർത്തകർ അവരുടെ തൊപ്പിയണിയിച്ച് എടുത്ത ചിത്രമാണ് പൊലീസ് പുറത്തുവിട്ടതെന്നും കപിലിെൻറ പിതാവ് ഗജെ സ ിങ് വെളിപ്പെടുത്തി.
തങ്ങൾ ബി.എസ്.പി പ്രവർത്തകർ ആയിരുന്നു. 2012 തെരഞ്ഞെടുപ്പിൽ താൻ ബി.എസ്.പി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. പിന്നീട് പാർട്ടിയുമായി അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ രാഷ്ട്രീയം വിടുകയായിരുന്നു. ഇപ്പോൾ ഒരുതരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനവും നടത്തുന്നില്ലെന്നും ഗജെ സിങ് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിെൻറ ഭാഗമായി ബി.ജെ.പി സ്ഥാനാർഥി തങ്ങളുടെ വസതിയിൽ എത്തിയിരുന്നു. അവരെ മാലയിട്ട് സ്വീകരിച്ചതുപോലെ മറ്റ് പാർട്ടിയിലുള്ളവരെയും സ്വാഗതം ചെയ്യുമെന്ന് ഗജെ സിങ് കൂട്ടിച്ചേർത്തു.
‘ജയ് ശ്രീരാം’ മുഴക്കി ശാഹീൻ ബാഗിലെ സമരക്കാർക്കുനേരെ വെടിയുതിർത്ത കപിൽ ഗുജ്ജർ (25)ആം ആദ്മി അംഗമാണെന്ന് സമ്മതിച്ചതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എ.എ.പി നേതാക്കളായ സഞ്ജയ് സിങ്ങിനും അതിഷിക്കുമൊപ്പം കപിൽ പാർട്ടി തൊപ്പിയണിഞ്ഞ് നിൽക്കുന്ന ചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഈ വാദമാണ് പിതാവിെൻറയും സഹോദരെൻറയും വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇരിക്കുന്നതിന് സമീപമെത്തി രണ്ടിലേറെ തവണ വെടിയുതിർത്തെങ്കിലും ആർക്കും പരിക്കുണ്ടായിരുന്നില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു ഓട്ടോറിക്ഷയിൽ എത്തിയ അക്രമി ദക്ഷിണ ഡൽഹിയിലെ ശാഹീൻബാഗിൽ സമരപ്പന്തലിനു തൊട്ടരികിൽ വെടിവെപ്പു നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.