ന്യൂഡൽഹി: മെഡിക്കൽ കോളജുകളിൽ പുതിയ ബാച്ചിന് അനുമതി നൽകുന്നതിലുള്ള നൂലാമാലകൾ ഒഴിവാക്കുന്നതിന് സുപ്രീംകോടതി മാർഗനിർദേശം പുറപ്പെടുവിക്കും. കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഇൗ വർഷം നടത്തിയ പ്രവേശനം ശരിവെച്ചാണ് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ചിെൻറ ഉത്തരവ്.
തൊടുപുഴ അൽഅസ്ഹർ, അടൂർ മൗണ്ട് സിയോൺ, കൽപറ്റ ഡി.എം എന്നീ മെഡിക്കൽ കോളജുകൾ ഇൗ വർഷം നാനൂറോളം സീറ്റുകളിലേക്ക് നടത്തിയ പ്രവേശനത്തിനാണ് രണ്ടംഗ ബെഞ്ച് അംഗീകാരം നൽകിയത്. വർഷംതോറും ഇത്തരത്തിൽ നിയമവ്യവഹാരങ്ങൾ ആവർത്തിക്കുന്നത് വിദ്യാർഥികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും കടുത്ത സമ്മർദവും ഉത്കണ്ഠയുമുണ്ടാക്കുമെന്ന് കോടതി കുറ്റപ്പെടുത്തി.
അവസാന മിനിറ്റിലെ ഇത്തരം നിയമവ്യവഹാരം തടയുന്നതിന് കോളജുകൾക്കും സർക്കാർ അതോറിറ്റികൾക്കും നടപടിക്രമങ്ങൾ ഉണ്ടാക്കേണ്ടതുെണ്ടന്നും അതിനായി ഡിസംബറിലെ ഏതെങ്കിലുമൊരു ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാർ ആഗസ്റ്റ് എട്ടിനും 18നും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഇൗ അക്കാദമിക് വർഷം എം.ബി.ബി.എസ് പ്രവേശനം നിഷേധിച്ചത് ഭരണഘടനയുടെ 32ാം അനുഛേദത്തിെൻറ ലംഘനമാണെന്ന് കാണിച്ചാണ് മൂന്ന് മെഡിക്കൽ കോളജുകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രവേശനം നിഷേധിക്കാൻ തങ്ങൾക്ക് പോരായ്മകളില്ലെന്നും പറയപ്പെടുന്ന പോരായ്മകൾ അവഗണിക്കാവുന്നതാണെന്നും മൂന്ന് കോളജുകൾ വാദിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധി സർക്കാറിനും വിദ്യാർഥികൾക്കും ആശ്വാസം
തിരുവനന്തപുരം: മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് പ്രവേശനപരീക്ഷ കമീഷണർ നടത്തിയ പ്രവേശനം സുപ്രീംകോടതി ശരിവെച്ചത് സർക്കാറിനും വിദ്യാർഥികൾക്കും ആശ്വാസമായി. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിലെയും വയനാട് ഡി.എം മെഡിക്കൽ കോളജിലെയും 150 വീതം സീറ്റുകളിലേക്കും അടൂർ മൗണ്ട്സിയോൺ കോളജിലെ 100 സീറ്റിലേക്കും നടത്തിയ പ്രവേശനമാണ് സുപ്രീംകോടതി ശരിവെച്ചത്.
നേരത്തേ ഹൈകോടതി ഉപാധികളോടെ നൽകിയ അനുമതിയിലാണ് മൂന്ന് കോളജിലേക്കും സർക്കാർ പ്രവേശനം നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മെഡിക്കൽ കൗൺസിൽ പ്രവേശന നടപടികൾ റദ്ദുചെയ്തിരുന്നു. പ്രവേശനാനുമതി നൽകാൻ ഹൈകോടതിക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. തുടർന്ന് മൂന്ന് കോളജുകളും സുപ്രീംകോടതിയിൽ പ്രത്യേകം ഹരജി നൽകി. പ്രവേശനം നേടിയ വിദ്യാർഥികൾക്കുവേണ്ടി കേസിൽ സർക്കാറും കക്ഷി ചേർന്നു. മൂന്ന് കോളജുകളിലെ 400 സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണർ നടത്തിയ പ്രവേശനം റദ്ദുചെയ്താൽ സർക്കാർ പ്രതിസന്ധിയിൽ അകപ്പെടുമായിരുന്നു.
മറ്റ് കോഴ്സുകളിൽനിന്നും ഇതര സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളിൽനിന്നും വിടുതൽ വാങ്ങിയാണ് മൂന്ന് കോളജുകളിൽ വിദ്യാർഥികൾ പ്രവേശനം നേടിയത്. പ്രവേശനം റദ്ദുചെയ്തിരുന്നെങ്കിൽ നീറ്റ് റാങ്കിൽ മുന്നിൽ വന്ന ഇൗ കുട്ടികളുടെ തുടർപഠനം അനിശ്ചിതത്വത്തിലാകുമായിരുന്നു. മൂന്ന് കോളജുകൾക്കും നേരത്തേ ന്യൂനതകൾ ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ രണ്ടുവർഷത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതാണ്. വീണ്ടും അപേക്ഷ നൽകിയതിനെ തുടർന്ന് വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ രണ്ടുവർഷത്തെ പ്രവേശനവിലക്ക് നീക്കി. ന്യൂനതകൾ പരിഹരിച്ചെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, ഇൗ അധ്യയനവർഷം പ്രവേശനാനുമതി നൽകേണ്ടതില്ലെന്ന നിലപാടിൽ മെഡിക്കൽ കൗൺസിൽ ഉറച്ചുനിന്നതോടെയാണ് കോളജുകൾ ഹൈകോടതിയെ സമീപിച്ചത്.
ഹൈകോടതി ഉപാധികേളാടെ നൽകിയ പ്രവേശനാനുമതിയിലാണ് ഇൗ കോളജുകളിലെ 400 സീറ്റുകളിേലക്ക് അവസാനഘട്ടത്തിൽ സ്പോട് അഡ്മിഷനിലൂടെ പ്രവേശനം പൂർത്തിയാക്കിയത്. ഇതിനുശേഷമാണ് നടപടിക്കെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധി വന്നതോടെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ/ ഡെൻറൽ സീറ്റുകളിലെയും പ്രവേശന നടപടികളും പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.