വാരാണസി: വിദ്യാർഥിനിക്കുനേരെയുണ്ടായ പീഡനശ്രമത്തെതുടർന്ന് പ്രേക്ഷാഭമുണ്ടാവുകയും പൊലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് അടച്ച ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു) തുറന്നു. ഇതിനെ തുടർന്ന് സർവകലാശാലയിലെ സുരക്ഷ ശക്തമാക്കി.
സർവകലാശാല കാമ്പസിൽ ബൈക്കുമായി അതിക്രമിച്ചു കയറിയ സംഘം പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് സർവകലാശാല അടച്ചിടുകയായിരുന്നു.
അതേസമയം, വൈസ് ചാൻസലർ ഗിരീഷ് ചന്ദ്ര ത്രിപതി അവധിയിൽ പ്രവേശിച്ചു. വിഷയം കൈകാര്യം ചെയ്യുന്നതിൽ വൈസ് ചാൻസലർ പരാജയപ്പെട്ടതായാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.