മുംബൈയിലെ ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ; ശിവകുമാർ മടങ്ങിപോയിെല്ലങ്കിൽ അറസ്റ്റെന്ന് പൊലീസ്

മുംബൈ: കര്‍ണാടകയിലെ വിമതര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടൽ പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ ൊവെയ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിൽ ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് നിരോധനാജ്ഞ. ജൂലൈ 12 വരെ നിരോധനാജ്ഞ ന ിലനിൽക്കും. പ്രദേശത്തെ ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യ ാപിച്ചിരിക്കുന്നതെന്ന് പൊലീസ് കമീഷണർ അറിയിച്ചു.

വിമത എം.എൽ.എമാരെ അനുനയിപ്പിക്കാൻ എത്തിയ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ ഹോട്ടലിന് മുന്നിൽ പൊലീസ് തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായത്. ശിവകുമാറിൽ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ അകത്തേക്ക് കയറ്റരുതെന്നും ആവശ്യപ്പെട്ട് എം.എൽ.എമാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഹോട്ടലിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ശിവകുമാർ മുറി ബുക് ചെയ്തിരുന്നെങ്കിലും ഹോട്ടലുകാര്‍ റദ്ദാക്കി.

എം.എൽ.എമാരുമായി സംസാരിക്കാതെ പോകില്ലെന്ന് ശിവകുമാർ നിലപാടെടുത്തു. മണിക്കൂറുകളായി വിമതര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ ശിവകുമാർ നിൽക്കുകയാണ്. ഗോ ബാക് വിളികളുമായി ബി.ജെ.പി പ്രവർത്തകരും ശിവകുമാറിന് പിന്തുണമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. ഇതോടെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയായിരുന്നു.

ഡി.കെ. ശിവകുമാറിനോട് തിരികെ പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരികെ പോയില്ലെങ്കിൽ ശിവകുമാറിനെ അറസ്റ്റ് ചെയ്തു നീക്കാന്‍ മുംബൈ പൊലീസ് കമീഷണർ നിര്‍ദേശം നൽകി. കമീഷണർ എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും.

Tags:    
News Summary - Section 144 was imposed in Powai Police station limits Mumbai- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.