ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് സംഘത്തിന് ഉത്തർപ്രദേശ് സന്ദർശനത്തിന് അനുമതി നൽകില്ലെന്ന് ഡി.ജി.പി ഒ.പി സിങ്. ലഖ്നോവിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇൗയൊരു സാഹചര്യത്തിൽ സംസ്ഥാന തലസ്ഥാനം സന്ദർശിക്കാൻ തൃണമൂൽ സംഘത്തിന് അനുമതി നൽകാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിെൻറ നാലംഗ സംഘമാണ് യു.പിയിൽ സന്ദർശനം നടത്താൻ തീരുമാനിച്ചത്. പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടവരുടെ വീടുകളിലായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്. മുൻ റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദിയുടെ നേതൃത്വത്തിലാണ് സന്ദർശനം തീരുമാനിച്ചത്.
അതേസമയം, പൗരത്വ നിയമത്തിനെതിരെ യു.പിയിൽ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. പ്രതിഷേധങ്ങൾക്കിടെ ഇതുവരെ 18 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. സംസ്ഥാനത്തെ പല നഗരങ്ങളിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.